ലണ്ടൻ: അമേരിക്കൻ നോവലിസ്റ്റ് ജോർജ് സോൻഡേഴ്സിന്റെ ലിങ്കൺ ഇൻ ദ ബാർഡോ എന്ന നോവൽ ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം നേടി. ടൈഫോയ്ഡ് പിടിപെട്ടു മരിച്ച പതിനൊന്നുവയസുള്ള പുത്രൻ വില്ലിയുടെ ശവകുടീരത്തിൽ ദുഃഖാർത്തനായിരിക്കുന്ന മുൻ യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കനെ ചിത്രീകരിച്ചുകൊണ്ടാരംഭിക്കുന്ന പരീക്ഷണാത്മക നോവൽ തികച്ചും മൗലിക സ്വഭാവമുള്ളതാണെന്നു ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
പ്രേതാത്മാക്കളുടെ സംഭാഷണങ്ങളും ചരിത്രവസ്തുതകളും കമന്ററികളും ഉൾപ്പെടുത്തി രചിച്ച ഈ സർറിയലിസ്റ്റ് കൃതിക്ക് നോവലിനെക്കാൾ നാടകത്തോടും വാമൊഴി ചരിത്രത്തോടുമാണു കൂടുതൽ സാമ്യം.
ടിബറ്റൻ ബുദ്ധമതവിശ്വാസമനുസരിച്ച് മരണത്തിനും പുനർജന്മത്തിനുമിടയിലുള്ള അവസ്ഥയാണു ബാർഡോ. ടെക്സസുകാരനും ബുദ്ധമതവിശ്വാസിയുമായ സോൻഡേഴ്സ് നോവൽ രചനയ്ക്ക് ബാർഡോ സിദ്ധാന്തം ഉപയോഗപ്പെടുത്തി.
പരന്പരാഗത ശൈലിയിൽ നിന്നു വേറിട്ടുള്ള രചന ജഡ്ജിംഗ് കമ്മിറ്റി അംഗീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ചെറുകഥാസമാഹാരങ്ങളും നോവല്ലകളും സോൻഡേഴ്സ് നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ടാംവർഷമാണ് ബുക്കർ പുരസ്കാരം അമേരിക്കൻ എഴുത്തുകാരനു ലഭിക്കുന്നത്. കഴിഞ്ഞവർഷം പോൾ ബീറ്റിയുടെ ദ സെൽഒൗട്ട് പുരസ്കാരം നേടി.
പ്രേതാത്മാക്കളുടെ സംഭാഷണങ്ങളും ചരിത്രവസ്തുതകളും കമന്ററികളും ഉൾപ്പെടുത്തി രചിച്ച ഈ സർറിയലിസ്റ്റ് കൃതിക്ക് നോവലിനെക്കാൾ നാടകത്തോടും വാമൊഴി ചരിത്രത്തോടുമാണു കൂടുതൽ സാമ്യം.
ടിബറ്റൻ ബുദ്ധമതവിശ്വാസമനുസരിച്ച് മരണത്തിനും പുനർജന്മത്തിനുമിടയിലുള്ള അവസ്ഥയാണു ബാർഡോ. ടെക്സസുകാരനും ബുദ്ധമതവിശ്വാസിയുമായ സോൻഡേഴ്സ് നോവൽ രചനയ്ക്ക് ബാർഡോ സിദ്ധാന്തം ഉപയോഗപ്പെടുത്തി.
പരന്പരാഗത ശൈലിയിൽ നിന്നു വേറിട്ടുള്ള രചന ജഡ്ജിംഗ് കമ്മിറ്റി അംഗീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ചെറുകഥാസമാഹാരങ്ങളും നോവല്ലകളും സോൻഡേഴ്സ് നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ടാംവർഷമാണ് ബുക്കർ പുരസ്കാരം അമേരിക്കൻ എഴുത്തുകാരനു ലഭിക്കുന്നത്. കഴിഞ്ഞവർഷം പോൾ ബീറ്റിയുടെ ദ സെൽഒൗട്ട് പുരസ്കാരം നേടി.