ബാൾട്ടിമോർ: മേരിലാൻഡിലെ എഡ്ജ്വുഡിലുള്ള ബിസിനസ് പാർക്കിൽ തോക്കുധാരി മൂന്നുപേരെ വെടിവച്ചുകൊന്നു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. 37കാരനായ റാഡി ലബീബ് പ്രിൻസാണു അക്രമിയെന്ന് ഹാർട്ട്ഫോർഡ് കൗണ്ടി ഷെരീഫ് അറിയിച്ചു.
ബിസിനസ് പാർക്കിലെ അഡ്വാൻസ്ഡ് ഗ്രാനൈറ്റ് സൊലൂഷൻസ് എന്ന കന്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനുശേഷം കാറിൽ കടന്ന അക്രമിക്കുവേണ്ടി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ലോക്കൽ പോലീസിന്റെ സഹായത്തിന് എഫ്ബിഐയെയും ചുമതലപ്പെടുത്തി.
ബിസിനസ് പ്രശ്നങ്ങളാണു വെടിവയ്പിനു കാരണമെന്നും ഭീകരാക്രമണമാണെന്നു സംശയിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. പ്രദേശത്തെ സ്കൂളുകൾക്കു ജാഗ്രതാ നിർദേശം നൽകി. വിദ്യാർഥികളോടു കെട്ടിടത്തിനു വെളിയിൽ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിസിനസ് പാർക്കിലെ അഡ്വാൻസ്ഡ് ഗ്രാനൈറ്റ് സൊലൂഷൻസ് എന്ന കന്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനുശേഷം കാറിൽ കടന്ന അക്രമിക്കുവേണ്ടി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ലോക്കൽ പോലീസിന്റെ സഹായത്തിന് എഫ്ബിഐയെയും ചുമതലപ്പെടുത്തി.
ബിസിനസ് പ്രശ്നങ്ങളാണു വെടിവയ്പിനു കാരണമെന്നും ഭീകരാക്രമണമാണെന്നു സംശയിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. പ്രദേശത്തെ സ്കൂളുകൾക്കു ജാഗ്രതാ നിർദേശം നൽകി. വിദ്യാർഥികളോടു കെട്ടിടത്തിനു വെളിയിൽ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.