കോൽക്കത്ത: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട് ജപ്പാനെ പരാജയപ്പെടുത്തി. മൂന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനാവാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
ഷൂട്ടൗട്ടില്‍ ഇംഗ്ലീഷ് താരങ്ങളെല്ലാവരും പന്ത് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ജപ്പാന്റെ ഹിന്റാകിഡയുടെ കിക്ക് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. മത്സരത്തിന്റെ ആദ്യവസാനം വരെ കരുത്തരായ ഇംഗ്ലണ്ടിനോട് പൊരുതി നിന്നാണ് ജപ്പാൻ പരാജയം സമ്മതിച്ചത്.നിശ്ചിത സമയത്ത് നിരവധി അവസരങ്ങൾ ജപ്പാനു ലഭിച്ചെങ്കിലും സ്കോറിംഗിലെ പരാധീനത വിനയായി. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനു വേണ്ടി റിയാന്‍ ബ്രെവ്സ്റ്റർ, കല്ലം ഹുഡസണ്, ഫിലിപ്പ് ഫോഡെന് കുര്‍ട്ടിസ് ആന്ഡേഴ്സണ്, ന്യാ കിര്‍ബി എന്നിർ ലക്ഷ്യം കണ്ടു. ജപ്പാനായി യുകിനാരി സുഗാവര, ടൈസേയ് മിയാഷിറോ, സോയിച്ചിറോ കോസുക്കി എന്നിവർ സ്കോർ ചെയ്തു. ഇംഗ്ലണ്ടിന് അമേരിക്കയാണ് ക്വാർട്ടറിലെ എതിരാളികള്‍.
മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മാലി പരാജയപ്പെടുത്തി. ലസ്സാന ഡിയോയുടെ ഇരട്ടഗോളിലൂടെയാണ് മലി ഇറാക്കിനെ തകര്‍ത്തത്. 25-ാം മിനിറ്റില്‍ ഹദ്ജി ഡ്രാമെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 33-ാം മിനിറ്റില്‍ ലസ്സാന ഡിയോ വലകുലുക്കി മലിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമിലായിരുന്നു ലസ്സാന ഡോയോയുടെ രണ്ടാം ഗോള്‍. 85-ാം മിനിറ്റില്‍ ഇറാക്ക് ഒരു ഗോള്‍ മടക്കി. ഘാന-നൈജര്‍ പ്രീക്വാര്‍ട്ടര്‍ വിജയികളായിരിക്കും മാലിയുടെ എതിരാളികള്‍.
ഇംഗ്ലണ്ടും മാലിയും ക്വാർട്ടറിൽ
01:00 AM Oct 18, 2017 | Deepika.com