ലുധിയാന: പഞ്ചാബിലെ മുതിർന്ന ആർഎസ്എസ് നേതാവിനെ മോട്ടോർ സൈക്കിളിലെത്തിയ രണ്ടംഗസംഘം വെടിവച്ചു കൊലപ്പെടുത്തി. ലുധിയാനയിലെ കൈലാസ് നഗറിൽ ഇന്നലെ പുലർച്ചെയാണു രവീന്ദർ ഗോസെയ്ൻ എന്ന ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടത്. ആർഎസ്എസ് ശാഖ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി 60 കാരനായ രവീന്ദറിനെ പിന്തുടർന്നെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റയുടൻ രവീന്ദർ മരിച്ചു. അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.
കുറ്റവാളികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു. അക്രമികൾ മുഖംമറച്ച് ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികൾക്കായി അന്വേഷണം ശക്തമാക്കിയെന്നു ലുധിയാന പോലീസ് കമ്മീഷണർ ആർ.എൻ. ദോകി പറഞ്ഞു.
സംഭവത്തിൽ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻകൂട്ടി ആസൂത്രണം ചെയ്താണ് അക്രമികൾ എത്തിയതെന്ന് ആർഎസ്എസ് സിറ്റി സെക്രട്ടറി യാഷ് ഗിരി പറഞ്ഞു.
പഞ്ചാബിൽ ക്രമസമാധാനപാലനം തകരാറിലായെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ല കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം ജലന്തറിൽ ആർഎസ്എസ് നേതാവ് ജഗദീഷ് ഗാഗ്നേജയെ സമാനമായ രീതിയിൽ അക്രമികൾ കൊലപ്പെടുത്തിയിരുന്നു.
കുറ്റവാളികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു. അക്രമികൾ മുഖംമറച്ച് ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികൾക്കായി അന്വേഷണം ശക്തമാക്കിയെന്നു ലുധിയാന പോലീസ് കമ്മീഷണർ ആർ.എൻ. ദോകി പറഞ്ഞു.
സംഭവത്തിൽ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻകൂട്ടി ആസൂത്രണം ചെയ്താണ് അക്രമികൾ എത്തിയതെന്ന് ആർഎസ്എസ് സിറ്റി സെക്രട്ടറി യാഷ് ഗിരി പറഞ്ഞു.
പഞ്ചാബിൽ ക്രമസമാധാനപാലനം തകരാറിലായെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ല കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം ജലന്തറിൽ ആർഎസ്എസ് നേതാവ് ജഗദീഷ് ഗാഗ്നേജയെ സമാനമായ രീതിയിൽ അക്രമികൾ കൊലപ്പെടുത്തിയിരുന്നു.