കോൽക്കത്ത: സ്വതന്ത്രസംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഡാർജിലിംഗ് മലനിരകളിൽനിന്ന് സായുധസൈന്യത്തെ ഒക്ടോബർ 27 വരെ പിൻവലിക്കരുതെന്ന് കോൽക്കത്ത ഹൈക്കോടതി. ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിൽനിന്നു സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേയാണ് പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റീസ് ഹരീഷ് ടാണ്ഡൻ, ദേബാൻഗുഷു ബാസക് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് അനുകൂല വിധി പുറപ്പെടുവിച്ചത്. ദീപാവലി അവധിക്കുശേഷം ഹൈക്കോടതിയുടെ സ്ഥിരം ബെഞ്ചിനെ സമീപിക്കാൻ സംസ്ഥാന സർക്കാരിനു കോടതി നിർദേശവും നല്കിയിട്ടുണ്ട്.
15 കന്പനി കേന്ദ്ര സായുധസേനയെയാണു വിന്യസിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികളുമായുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരു പോലീസ് ഒാഫീസർ കൊല്ലപ്പെട്ടിരുന്നു.
ജസ്റ്റീസ് ഹരീഷ് ടാണ്ഡൻ, ദേബാൻഗുഷു ബാസക് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് അനുകൂല വിധി പുറപ്പെടുവിച്ചത്. ദീപാവലി അവധിക്കുശേഷം ഹൈക്കോടതിയുടെ സ്ഥിരം ബെഞ്ചിനെ സമീപിക്കാൻ സംസ്ഥാന സർക്കാരിനു കോടതി നിർദേശവും നല്കിയിട്ടുണ്ട്.
15 കന്പനി കേന്ദ്ര സായുധസേനയെയാണു വിന്യസിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികളുമായുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരു പോലീസ് ഒാഫീസർ കൊല്ലപ്പെട്ടിരുന്നു.