ന്യൂഡൽഹി: സാർവദേശീയ സാഹോദര്യമാണ് ക്രൈസ്തവ സഭകൾ പഠിപ്പിക്കുന്നതെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ. ഇന്ത്യയിൽ ചില ഭൂരിപക്ഷ സമുദായ സംഘടനകളിൽ നിന്ന് മതപരമായ അസഹിഷ്ണുതയുടെ പേരിൽ എത്ര പ്രകോപനം ഉണ്ടായാലും അതിനൊന്നും ശരിയായ ഹിന്ദുമതവുമായി ബന്ധം ഇല്ലെന്ന കാര്യം ഇന്ത്യയിലെ ക്രൈസ്തവർ ഓർത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാല ക്രൈസ്തവ നേതാക്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത് ഹിന്ദുക്കളാണ്. ക്രൈസ്തവ സമൂഹത്തിന് രാജ്യത്ത് വേരുറപ്പിക്കാനും അവർ സഹായിച്ചു. ക്രിസ്തു വർഷത്തിന്റെ തുടക്കത്തിൽ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇന്ത്യയിലെ ക്രൈസ്തവർ പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവരെക്കാൾ കൂടുതൽ നല്ല ക്രൈസ്തവരാണ്. ഇന്ത്യൻ സംസ്കാരവുമായി വേഗം ഇഴുകിച്ചേരുന്നതിലും ക്രൈസ്തവർക്കു കഴിഞ്ഞു. ക്രൈസ്തവ സഭകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ചർച്ച് ഹിസ്റ്ററി അസോസിയേഷന്റെ (ചായ്) പതിനേഴാമത് ത്രൈവാർഷിക സമ്മേളനവും 80-ാം വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഫ. കുര്യൻ.
ഡൽഹി രാജ് നിവാസ് മാർഗിലെ സെന്റ് സേവ്യേഴ്സ് സ്കൂൾ മില്ലേനിയം ഹാളിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റും അലാഹാബാദ് എസ്എച്ച്എടിഎസ് സർവകലാശാല ചാൻസലറുമായ ഡോ. ജെറ്റി. എ ഒലിവർ അധ്യക്ഷനായിരുന്നു.
ഡൽഹിയിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളോടെ പുറത്തിറക്കിയ പ്രത്യേക സോവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. ജോർജ് മേനാച്ചേരി എഡിറ്റ് ചെയ്ത സോവനീറിന്റെ ആദ്യപ്രതി പ്രഫ. പി.ജെ. കുര്യനിൽ നിന്ന് സമ്മേളനത്തിന്റെ കോ- ഓഡിനേറ്റർ ഫാ. ലിയോ ഫെർണാൻഡോ സ്വീകരിച്ചു.
ചായ് ദക്ഷിണേന്ത്യ സെക്രട്ടറിയും മുൻ എംപിയുമായ ചാൾസ് ഡയസ്, ജനറൽ സെക്രട്ടറി ഡോ. ജോർജ് ഉമ്മൻ, ഫാ. ഫ്രാൻസിസ് തോണിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ക്രൈസ്തവ സഭകളിൽ നിന്നുമായി നിരവധി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യകാല ക്രൈസ്തവ നേതാക്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത് ഹിന്ദുക്കളാണ്. ക്രൈസ്തവ സമൂഹത്തിന് രാജ്യത്ത് വേരുറപ്പിക്കാനും അവർ സഹായിച്ചു. ക്രിസ്തു വർഷത്തിന്റെ തുടക്കത്തിൽ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇന്ത്യയിലെ ക്രൈസ്തവർ പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവരെക്കാൾ കൂടുതൽ നല്ല ക്രൈസ്തവരാണ്. ഇന്ത്യൻ സംസ്കാരവുമായി വേഗം ഇഴുകിച്ചേരുന്നതിലും ക്രൈസ്തവർക്കു കഴിഞ്ഞു. ക്രൈസ്തവ സഭകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ചർച്ച് ഹിസ്റ്ററി അസോസിയേഷന്റെ (ചായ്) പതിനേഴാമത് ത്രൈവാർഷിക സമ്മേളനവും 80-ാം വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഫ. കുര്യൻ.
ഡൽഹി രാജ് നിവാസ് മാർഗിലെ സെന്റ് സേവ്യേഴ്സ് സ്കൂൾ മില്ലേനിയം ഹാളിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റും അലാഹാബാദ് എസ്എച്ച്എടിഎസ് സർവകലാശാല ചാൻസലറുമായ ഡോ. ജെറ്റി. എ ഒലിവർ അധ്യക്ഷനായിരുന്നു.
ഡൽഹിയിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളോടെ പുറത്തിറക്കിയ പ്രത്യേക സോവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. ജോർജ് മേനാച്ചേരി എഡിറ്റ് ചെയ്ത സോവനീറിന്റെ ആദ്യപ്രതി പ്രഫ. പി.ജെ. കുര്യനിൽ നിന്ന് സമ്മേളനത്തിന്റെ കോ- ഓഡിനേറ്റർ ഫാ. ലിയോ ഫെർണാൻഡോ സ്വീകരിച്ചു.
ചായ് ദക്ഷിണേന്ത്യ സെക്രട്ടറിയും മുൻ എംപിയുമായ ചാൾസ് ഡയസ്, ജനറൽ സെക്രട്ടറി ഡോ. ജോർജ് ഉമ്മൻ, ഫാ. ഫ്രാൻസിസ് തോണിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ക്രൈസ്തവ സഭകളിൽ നിന്നുമായി നിരവധി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.