പഞ്ച്കുല: ദേര സച്ച സൗദയുടെ വ്യാപാരസ്ഥാപനമായ എംഎസ്ജി ഓൾ ഇന്ത്യ ട്രെഡിംഗ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി.പി. അറോറയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പഞ്ച്കുല ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ദേര സച്ച സൗദയുടെ തലവൻ ഗുർമീത് റാം റഹിം സിംഗ് രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്നു പഞ്ച്കുല സിബിഐ കോടതി വിധിച്ച ദിവസം ഹരിയാനയിലെ പഞ്ച്കുല, സിർസ ജില്ലകളിൽ നടന്ന കലാപങ്ങളിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു. കലാപത്തിനു ഗൂഢാലോചന നടത്തിയ കുറ്റമാണ് അറോറയ്ക്കെതിരേയുള്ളത്. ഒളിവിൽപോയ ദേര സച്ച സൗദ അംഗം ആദിത്യ ഇൻസാന്റെ കൂട്ടാളിയാണ് അറോറ. അതിനാൽ, ആദിത്യയെക്കുറിച്ചുള്ള വിവരങ്ങൾ അറോറയിൽനിന്നു ലഭിക്കുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ദേര സച്ച സൗദയുടെ വാണിജ്യവിഭാഗമായ എംഎസ്ജി ട്രേഡിംഗ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ ബസ്മതി അരി, ചായപ്പൊടി, ബിസ്കറ്റ് തുടങ്ങി 151 ഇനം ഭക്ഷ്യസാമഗ്രികൾ നിർമിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയും ഗുർമീതിന്റെ ദത്തുപുത്രിയുമായ ഹണിപ്രീത് ഇൻസാനെ ഒളിപ്പിച്ച കുറ്റത്തിനു ഭട്ടിൻഡയിലെ ഒരു സ്ത്രീയെയും മകനെയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.ദേര സച്ച സൗദ അംഗവും രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയുമായ ഗോപാൽ ബൻസാലിനെയും കലാപവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹണിപ്രീത് ഇൻസാനെ ഒക്ടോബർ മൂന്നിനു പഞ്ചാബിലെ സികാപുർ-പട്യാല റോഡിൽനിന്നാണ് ഹരിയാന പോലീസ് പിടികൂടിയത്. ഗുർമീതിനെ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രം മെനഞ്ഞ ചണ്ഡിഗഡ് പോലീസ് കോൺസ്റ്റബിൾ ലാഭ് സിംഗും പോലീസ് വലയിലായിരുന്നു.
പഞ്ച്കുല ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ദേര സച്ച സൗദയുടെ തലവൻ ഗുർമീത് റാം റഹിം സിംഗ് രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്നു പഞ്ച്കുല സിബിഐ കോടതി വിധിച്ച ദിവസം ഹരിയാനയിലെ പഞ്ച്കുല, സിർസ ജില്ലകളിൽ നടന്ന കലാപങ്ങളിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു. കലാപത്തിനു ഗൂഢാലോചന നടത്തിയ കുറ്റമാണ് അറോറയ്ക്കെതിരേയുള്ളത്. ഒളിവിൽപോയ ദേര സച്ച സൗദ അംഗം ആദിത്യ ഇൻസാന്റെ കൂട്ടാളിയാണ് അറോറ. അതിനാൽ, ആദിത്യയെക്കുറിച്ചുള്ള വിവരങ്ങൾ അറോറയിൽനിന്നു ലഭിക്കുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ദേര സച്ച സൗദയുടെ വാണിജ്യവിഭാഗമായ എംഎസ്ജി ട്രേഡിംഗ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ ബസ്മതി അരി, ചായപ്പൊടി, ബിസ്കറ്റ് തുടങ്ങി 151 ഇനം ഭക്ഷ്യസാമഗ്രികൾ നിർമിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയും ഗുർമീതിന്റെ ദത്തുപുത്രിയുമായ ഹണിപ്രീത് ഇൻസാനെ ഒളിപ്പിച്ച കുറ്റത്തിനു ഭട്ടിൻഡയിലെ ഒരു സ്ത്രീയെയും മകനെയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.ദേര സച്ച സൗദ അംഗവും രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയുമായ ഗോപാൽ ബൻസാലിനെയും കലാപവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹണിപ്രീത് ഇൻസാനെ ഒക്ടോബർ മൂന്നിനു പഞ്ചാബിലെ സികാപുർ-പട്യാല റോഡിൽനിന്നാണ് ഹരിയാന പോലീസ് പിടികൂടിയത്. ഗുർമീതിനെ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രം മെനഞ്ഞ ചണ്ഡിഗഡ് പോലീസ് കോൺസ്റ്റബിൾ ലാഭ് സിംഗും പോലീസ് വലയിലായിരുന്നു.