സിംദേഗ: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെത്തുടർന്ന് റേഷൻ കടയിൽനിന്നു ഭക്ഷ്യവസ്തുക്കൾ നിഷേധിക്കപ്പെട്ട പതിനൊന്നുകാരി സന്തോഷി പട്ടിണിമൂലം മരിച്ചു. ജാർഖണ്ഡിലെ സിംദേഗ ജില്ലയിലെ കരിമതി ഗ്രാമത്തിൽ സെപ്റ്റംബർ 28നാണു സംഭവം.
ദിവസങ്ങളോളം തന്റെ മകൾ പട്ടിണിയിലായിരുന്നുവെന്നു സന്തോഷിയുടെ അമ്മ കോയലി ദേവി പറഞ്ഞു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമൂലം കഴിഞ്ഞ എട്ടു മാസമായി ഗ്രാമത്തിലെ റേഷൻകടയിൽനിന്ന് തങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നില്ലെന്നു കോയലി ദേവി പറഞ്ഞു. രോഗിയായ ഇവരുടെ ഭർത്താവ് കിടപ്പിലാണ്.
പട്ടിണിമൂലം പെൺകുട്ടി മരിച്ച സംഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു. ഇന്നു റിപ്പോർട്ട് സമർപ്പിക്കാൻ സിംദേഗ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജാന്ത്രിക്കു മുഖ്യമന്ത്രി നിർദേശം നല്കിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് 50,000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പട്ടിണിമൂലം പെൺകുട്ടി മരിച്ച വാർത്ത പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സിവിൽ സർജൻ, ജില്ലാ സപ്ലൈ ഓഫീസർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയിരുന്നതായി സിംദേഗ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജാന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പെൺകുട്ടി മരിച്ചതു മലേറിയ മൂലമാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വീണ്ടും അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
ദിവസങ്ങളോളം തന്റെ മകൾ പട്ടിണിയിലായിരുന്നുവെന്നു സന്തോഷിയുടെ അമ്മ കോയലി ദേവി പറഞ്ഞു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമൂലം കഴിഞ്ഞ എട്ടു മാസമായി ഗ്രാമത്തിലെ റേഷൻകടയിൽനിന്ന് തങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നില്ലെന്നു കോയലി ദേവി പറഞ്ഞു. രോഗിയായ ഇവരുടെ ഭർത്താവ് കിടപ്പിലാണ്.
പട്ടിണിമൂലം പെൺകുട്ടി മരിച്ച സംഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു. ഇന്നു റിപ്പോർട്ട് സമർപ്പിക്കാൻ സിംദേഗ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജാന്ത്രിക്കു മുഖ്യമന്ത്രി നിർദേശം നല്കിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് 50,000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പട്ടിണിമൂലം പെൺകുട്ടി മരിച്ച വാർത്ത പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സിവിൽ സർജൻ, ജില്ലാ സപ്ലൈ ഓഫീസർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയിരുന്നതായി സിംദേഗ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജാന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പെൺകുട്ടി മരിച്ചതു മലേറിയ മൂലമാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വീണ്ടും അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.