റാഖാ: സിറിയയിൽ ഐഎസിന്റെ ആസ്ഥാനമായിരുന്ന റാഖാ നഗരത്തിന്റെ നിയന്ത്രണം യുഎസ് പിന്തുണയുള്ള വിമതസേന കൈയടക്കി. ജൂണിൽ ആരംഭിച്ച സൈനിക നടപടിയാണ് ഇന്നലെ വിജയം കണ്ടത്. കാലിഫേറ്റിന്റെ ആസ്ഥാനമായി പ്രഖ്യാപിച്ച റാഖായിൽ മൂന്നുവർഷമായി ഐഎസായിരുന്നു ഭരണം നടത്തിയിരുന്നത്.
നഗരത്തിലെ പ്രധാന ആശുപത്രിയും സ്റ്റേഡിയവുമായിരുന്നു ഐഎസിന്റെ പ്രധാന താവളങ്ങൾ. ഇന്നലെ നടന്ന അതിശക്തമായ പോരാട്ടത്തെത്തുടർന്നു രണ്ടു കേന്ദ്രങ്ങളും മോചിപ്പിക്കാനായെന്നു സൈന്യം അറിയിച്ചു. ഇനിയും കീഴടങ്ങാത്ത ഐഎസ് പോരാളികളെ കണ്ടെത്താനായി കുർദിഷ്-അറബി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിലെ(എസ് ഡിഎഫ്) സൈനികർ നഗരത്തിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. നഗരത്തിൽ വിവിധയിടങ്ങളിൽ കുഴിച്ചിട്ടിരിക്കുന്ന ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന ജോലികളും ആരംഭിച്ചുവെന്ന് എസ്ഡിഎഫ് വക്താവ് തലാൽ സെല്ലോ പറഞ്ഞു.
യുഎസ് യുദ്ധവിമാനങ്ങൾ റാഖായിലെ ഐഎസ് താവളങ്ങളിൽ വ്യാപകമായ ആക്രമണം നടത്തി. വിമതസേനയെ സഹായിക്കാനായി യുഎസ് സ്പെഷൽ സൈനികരും രംഗത്തുണ്ടായിരുന്നു. റാഖായുടെ പതനം ഇസ്ലാമിക് സ്റ്റേറ്റിനു കനത്ത പ്രഹരമാണ്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ആക്രമണ പദ്ധതികൾ അവർ തയാറാക്കിയിരുന്നത് ഇവിടെ നിന്നാണ്. റാഖായിൽ പാശ്ചാത്യബന്ദികളെ ഐഎസ് തലവെട്ടിക്കൊന്നതും ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചതും വൻ കോളിളക്കമുണ്ടാക്കി.
നഗരത്തിലെ പ്രധാന ആശുപത്രിയും സ്റ്റേഡിയവുമായിരുന്നു ഐഎസിന്റെ പ്രധാന താവളങ്ങൾ. ഇന്നലെ നടന്ന അതിശക്തമായ പോരാട്ടത്തെത്തുടർന്നു രണ്ടു കേന്ദ്രങ്ങളും മോചിപ്പിക്കാനായെന്നു സൈന്യം അറിയിച്ചു. ഇനിയും കീഴടങ്ങാത്ത ഐഎസ് പോരാളികളെ കണ്ടെത്താനായി കുർദിഷ്-അറബി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിലെ(എസ് ഡിഎഫ്) സൈനികർ നഗരത്തിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. നഗരത്തിൽ വിവിധയിടങ്ങളിൽ കുഴിച്ചിട്ടിരിക്കുന്ന ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന ജോലികളും ആരംഭിച്ചുവെന്ന് എസ്ഡിഎഫ് വക്താവ് തലാൽ സെല്ലോ പറഞ്ഞു.
യുഎസ് യുദ്ധവിമാനങ്ങൾ റാഖായിലെ ഐഎസ് താവളങ്ങളിൽ വ്യാപകമായ ആക്രമണം നടത്തി. വിമതസേനയെ സഹായിക്കാനായി യുഎസ് സ്പെഷൽ സൈനികരും രംഗത്തുണ്ടായിരുന്നു. റാഖായുടെ പതനം ഇസ്ലാമിക് സ്റ്റേറ്റിനു കനത്ത പ്രഹരമാണ്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ആക്രമണ പദ്ധതികൾ അവർ തയാറാക്കിയിരുന്നത് ഇവിടെ നിന്നാണ്. റാഖായിൽ പാശ്ചാത്യബന്ദികളെ ഐഎസ് തലവെട്ടിക്കൊന്നതും ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചതും വൻ കോളിളക്കമുണ്ടാക്കി.