ന്യൂഡൽഹി: താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് അപമാനമാണെന്നും രാജ്യദ്രോഹികളാണ് അത് നിർമ്മിച്ചതെന്നും ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സംഗീത് സോം. ടൂറിസം ബുക്ലെറ്റിൽനിന്നു താജ്മഹലിനെ ഒഴിവാക്കിയതു ന്യാ യീകരിച്ചാണ്് ബിജെപി എംഎൽഎ വിവാദപരാമർശവുമായി രംഗത്തെത്തിയത്.
ഉത്തർപ്രദേശിന്റെ ടൂറിസം ബുക്ലെറ്റിൽനിന്ന് താജ്മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ, താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളത്. സ്വന്തം പിതാവിനെ ജയിലിലാക്കിയവൻ നിർമിച്ചതാണ് താജ്മഹൽ, ഉത്തർപ്രദേശിലെ ഹിന്ദുക്കളെയും ഹിന്ദുമതത്തെയും ഇല്ലാതാക്കാൻ ശ്രമിച്ചവൻ ഉണ്ടാക്കിയതാണത്? അങ്ങനെയുള്ള ഷാജഹാൻ തന്നെ മരണം വരെ മകൻ ഒൗറംഗസേബിന്റെ ജയിലിലാകുകയും ചെയ്തു. ബാബർ, അക്ബർ, ഒൗറംഗസേബ് തുടങ്ങിയ രാജ്യദ്രോഹികളുടെ പേരുകൾ ചരിത്രത്തിൽ നിന്ന് ഒഴിവാക്കും.
രാജ്യദ്രോഹികൾ പണിത ചെങ്കോട്ട ഉപേക്ഷിക്കുമോയെന്ന് ഉവൈസി
രാജ്യദ്രോഹികൾ എന്നാരോപിക്കപ്പെടുന്ന മുഗൾ ചക്രവർത്തിമാർ നിർമിച്ച ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതു പ്രധാനമന്ത്രി നിർത്തലാക്കുമോയെന്ന് മജ് ലിസ് ഇ ഇത്തെഹാദുൾ മുസ്ലീമിൻ നേതാവ് അസദുദീൻ ഉവൈസിയുടെ മറുചോദ്യം. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾ താജ്മഹലിൽ പോകരുതെന്നു മോദി സർക്കാർ ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ലക്ഷ്യം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച സമാജ്വാദി പാർട്ടി നേതാവ് സി.പി. റായ്, ചരിത്രം നശിപ്പിക്കുകയല്ല, അതിൽ നിന്നു പഠിക്കുകയാണ് വേണ്ടതെന്നു പ്രതികരിച്ചു.
ഉത്തർപ്രദേശിന്റെ ടൂറിസം ബുക്ലെറ്റിൽനിന്ന് താജ്മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ, താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളത്. സ്വന്തം പിതാവിനെ ജയിലിലാക്കിയവൻ നിർമിച്ചതാണ് താജ്മഹൽ, ഉത്തർപ്രദേശിലെ ഹിന്ദുക്കളെയും ഹിന്ദുമതത്തെയും ഇല്ലാതാക്കാൻ ശ്രമിച്ചവൻ ഉണ്ടാക്കിയതാണത്? അങ്ങനെയുള്ള ഷാജഹാൻ തന്നെ മരണം വരെ മകൻ ഒൗറംഗസേബിന്റെ ജയിലിലാകുകയും ചെയ്തു. ബാബർ, അക്ബർ, ഒൗറംഗസേബ് തുടങ്ങിയ രാജ്യദ്രോഹികളുടെ പേരുകൾ ചരിത്രത്തിൽ നിന്ന് ഒഴിവാക്കും.
രാജ്യദ്രോഹികൾ പണിത ചെങ്കോട്ട ഉപേക്ഷിക്കുമോയെന്ന് ഉവൈസി
രാജ്യദ്രോഹികൾ എന്നാരോപിക്കപ്പെടുന്ന മുഗൾ ചക്രവർത്തിമാർ നിർമിച്ച ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതു പ്രധാനമന്ത്രി നിർത്തലാക്കുമോയെന്ന് മജ് ലിസ് ഇ ഇത്തെഹാദുൾ മുസ്ലീമിൻ നേതാവ് അസദുദീൻ ഉവൈസിയുടെ മറുചോദ്യം. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾ താജ്മഹലിൽ പോകരുതെന്നു മോദി സർക്കാർ ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ലക്ഷ്യം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച സമാജ്വാദി പാർട്ടി നേതാവ് സി.പി. റായ്, ചരിത്രം നശിപ്പിക്കുകയല്ല, അതിൽ നിന്നു പഠിക്കുകയാണ് വേണ്ടതെന്നു പ്രതികരിച്ചു.