ലക്നോ: സമാജ്വാദി പാർട്ടി ഇന്നലെ പുറത്തിറക്കിയ 55 അംഗ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി പട്ടികയിൽ മുലായം സിംഗ് യാദവിന്റെയും ശിവ്പാൽ യാദവിന്റെയും പേരില്ല. ഇന്നലെയാണ് പട്ടിക പുറത്തിറങ്ങിയത്. എസ്പി സ്ഥാപകമായ മുലായത്തെ പാർട്ടി രക്ഷാധികാരിയായി നിയമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, പാർട്ടി ഭരണഘടനയിൽ അത്തരം സ്ഥാനമില്ലെന്ന് എസ്പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. അഖിലേഷ് യാദവ് പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമാണു മുലായത്തെ രക്ഷാധികാരിയാക്കിയത്.
എസ്പി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് ആണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ പട്ടിക പുറത്തിറക്കിയത്. കിരൺമയ് നന്ദ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു തുടരും. അസം ഖാൻ, നരേഷ് അഗർവാൾ, ഇന്ദ്രജീത് സരോജ് എന്നിവരടക്കം പത്തു ജനറൽ സെക്രട്ടറിമാരെയും പത്തു സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജയാ ബച്ചനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. മുലായത്തിന്റെ അടുപ്പക്കാരനായ സഞ്ജയ് സേത്ത് എംപിയെ വീണ്ടും ട്രഷററായി നിയമിച്ചു.
എസ്പി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് ആണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ പട്ടിക പുറത്തിറക്കിയത്. കിരൺമയ് നന്ദ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു തുടരും. അസം ഖാൻ, നരേഷ് അഗർവാൾ, ഇന്ദ്രജീത് സരോജ് എന്നിവരടക്കം പത്തു ജനറൽ സെക്രട്ടറിമാരെയും പത്തു സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജയാ ബച്ചനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. മുലായത്തിന്റെ അടുപ്പക്കാരനായ സഞ്ജയ് സേത്ത് എംപിയെ വീണ്ടും ട്രഷററായി നിയമിച്ചു.