ന്യൂഡൽഹി: കേരള സർക്കാരിനെയും കേരളത്തിലെ ജനങ്ങളെയും അവഹേളിക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നു ഡൽഹിയിൽ മാർച്ച് നടത്തും. ബിജെപി ആസ്ഥാനമായ അശോക റോഡിലേക്കാണ് മാർച്ച് നടത്തുക.
കേരള സർക്കാരിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കമുള്ളവർ ഭരണസംവിധാനം ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തുകയാണെന്നും വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് ഈ നീക്കമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
14 ദിവസത്തോളമാണ് കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ സിപിഎം ആസ്ഥാനത്തേക്കു മാർച്ച് നടത്തിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ അതിന്റെ പ്രത്യാഘാതം അവർക്ക് കിട്ടിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
കേരള സർക്കാരിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കമുള്ളവർ ഭരണസംവിധാനം ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തുകയാണെന്നും വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് ഈ നീക്കമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
14 ദിവസത്തോളമാണ് കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ സിപിഎം ആസ്ഥാനത്തേക്കു മാർച്ച് നടത്തിയത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ അതിന്റെ പ്രത്യാഘാതം അവർക്ക് കിട്ടിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.