ന്യൂഡൽഹി: കാണാതായ ജെഎൻയു വിദ്യാർഥി നജീബ് അഹമ്മദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിക്കു മുന്പിൽ പ്രതിഷേധിച്ച നജീബിന്റെ അമ്മ ഫാത്തിമ നഫീസിനെയും മുപ്പതോളം ജെഎൻയു വിദ്യാർഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നജീബിനെ കണ്ടെത്തുന്നതിൽ സിബിഐ അനാസ്ഥ കാട്ടുന്നുവെന്നു ഹൈക്കോടതി വിമർശിക്കുന്പോഴായിരുന്നു കോടതിക്കു പുറത്ത് പോലീസിന്റെ നടപടി.
ഞങ്ങൾക്ക് ഈ കേസ് മാത്രമല്ലെന്നു പറഞ്ഞ് ഫാത്തിമയെ പോലീസ് ക്രൂരമായി മർദിച്ചെന്നു ജെഎൻയുഎസ്യു മുൻ പ്രസിഡന്റ് മോഹിത് കുമാർ പാണ്ഡെ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 15നു ജവഹർലാൽ യൂണിവേഴ്സിറ്റിയുടെ മാഹി-മാണ്ഡവി ഹോസ്റ്റലിൽനിന്നാണ് എംഎസ്സി ബയോടെക്നോളജി വിദ്യാർഥിയായ നജീബിനെ (27) കാണാതാകുന്നത്.
ഇവരെ ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നജീബിനെ കണ്ടെത്തുന്നതിൽ സിബിഐ അനാസ്ഥ കാട്ടുന്നുവെന്നു ഹൈക്കോടതി വിമർശിക്കുന്പോഴായിരുന്നു കോടതിക്കു പുറത്ത് പോലീസിന്റെ നടപടി.
ഞങ്ങൾക്ക് ഈ കേസ് മാത്രമല്ലെന്നു പറഞ്ഞ് ഫാത്തിമയെ പോലീസ് ക്രൂരമായി മർദിച്ചെന്നു ജെഎൻയുഎസ്യു മുൻ പ്രസിഡന്റ് മോഹിത് കുമാർ പാണ്ഡെ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 15നു ജവഹർലാൽ യൂണിവേഴ്സിറ്റിയുടെ മാഹി-മാണ്ഡവി ഹോസ്റ്റലിൽനിന്നാണ് എംഎസ്സി ബയോടെക്നോളജി വിദ്യാർഥിയായ നജീബിനെ (27) കാണാതാകുന്നത്.