ദസ്ന(യുപി): ജയിലിൽ കഴിയവേ മറ്റു തടവുകാർക്ക് ദന്തചികിത്സ നടത്തിയതിനുള്ള പ്രതിഫലം രാജേഷ് തൽവാർ-നുപുർ ദന്പതികൾ നിരസിച്ചു. ദന്തചികിത്സ നടത്തിയതിന് ദന്പതികൾക്കു 49,500 രൂപ ലഭിക്കുമായിരുന്നെന്നു ജയിൽ സൂപ്രണ്ട് ദാധിറാം മൗര്യ പറഞ്ഞു.
ഇന്നലെ വൈകുന്നേരം രാജേഷും നൂപുരും ജയിൽ മോചിതരായി. ആരുഷി-ഹേംരാജ് ഇരട്ട കൊലപാതകക്കേസിൽ 2013 നവംബർ മുതൽ നാലു വർഷക്കാലം ജയിൽശിക്ഷ അനുഭവിച്ച തൽവാർ ദന്പതികളെ അലഹാബാദ് ഹൈക്കോടതിയാണു കുറ്റവിമുക്തരാക്കിയത്.
ദന്തചികിത്സയ്ക്കായി കഴിഞ്ഞദിവസങ്ങളിൽ തടവുകാർ കൂട്ടത്തോടെ തൽവാർ ദന്പതികളെ സമീപിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. 15 ദിവസം കൂടുന്പോൾ തടവുകാരെ പരിശോധിക്കാനെത്താമെന്നു തൽവാർ ദന്പതികൾ ഉറപ്പു നല്കിയതായി ജയിൽ ഡോക്ടർ സുനിൽ ത്യാഗി പറഞ്ഞു.
ഇന്നലെ വൈകുന്നേരം രാജേഷും നൂപുരും ജയിൽ മോചിതരായി. ആരുഷി-ഹേംരാജ് ഇരട്ട കൊലപാതകക്കേസിൽ 2013 നവംബർ മുതൽ നാലു വർഷക്കാലം ജയിൽശിക്ഷ അനുഭവിച്ച തൽവാർ ദന്പതികളെ അലഹാബാദ് ഹൈക്കോടതിയാണു കുറ്റവിമുക്തരാക്കിയത്.
ദന്തചികിത്സയ്ക്കായി കഴിഞ്ഞദിവസങ്ങളിൽ തടവുകാർ കൂട്ടത്തോടെ തൽവാർ ദന്പതികളെ സമീപിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. 15 ദിവസം കൂടുന്പോൾ തടവുകാരെ പരിശോധിക്കാനെത്താമെന്നു തൽവാർ ദന്പതികൾ ഉറപ്പു നല്കിയതായി ജയിൽ ഡോക്ടർ സുനിൽ ത്യാഗി പറഞ്ഞു.