ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറി തുറക്കാൻ നടപടി. അന്വേഷണത്തിന്റെ ഭാഗമായി അന്നുതന്നെ ഹോട്ടൽ മുറി പോലീസ് പൂട്ടി സീൽ ചെയ്തിരുന്നു.
മുറിയുടെ നിയന്ത്രണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ കോടതി സമീപിച്ചിരുന്നു. മുറിയുടെ നിയന്ത്രണം ഹോട്ടലിനു നല്കാൻ കോടതി വിധിച്ചെങ്കിലും ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന് ആറു ദിവസത്തിനുള്ളിൽ ഹോട്ടൽ മുറി തുറക്കുന്നതിനു നടപടി സ്വീകരിക്കാൻ പോലീസിനു കഴിഞ്ഞ ചൊവ്വാഴ്ച കോടതി നിർദേശം നല്കി. പോലീസ് ഇതു പാലിക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. മുറിയുടെ അവകാശം ഹോട്ടലിനു വിട്ടു നല്‍കുകയാണെന്ന് മെട്രോപൊലിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദർസിംഗ് ഉത്തരവിട്ടു.
മുറിയുടെ നിയന്ത്രണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ കോടതി സമീപിച്ചിരുന്നു. മുറിയുടെ നിയന്ത്രണം ഹോട്ടലിനു നല്കാൻ കോടതി വിധിച്ചെങ്കിലും ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന് ആറു ദിവസത്തിനുള്ളിൽ ഹോട്ടൽ മുറി തുറക്കുന്നതിനു നടപടി സ്വീകരിക്കാൻ പോലീസിനു കഴിഞ്ഞ ചൊവ്വാഴ്ച കോടതി നിർദേശം നല്കി. പോലീസ് ഇതു പാലിക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. മുറിയുടെ അവകാശം ഹോട്ടലിനു വിട്ടു നല്‍കുകയാണെന്ന് മെട്രോപൊലിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദർസിംഗ് ഉത്തരവിട്ടു.