ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം കോൺഗ്രസ് നാളെ തുടങ്ങുന്നു. ഒരാഴ്ച നീളുന്ന സമ്മേളനം അടുത്ത അഞ്ചു വർഷത്തേക്കുള്ള കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കും. കേന്ദ്ര കമ്മിറ്റി അടുത്ത പോളിറ്റ് ബ്യൂറോയെയും അതിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും.
പാർട്ടിയുടെ 8.9 കോടി അംഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത 2287 പ്രതിനിധികൾ പങ്കെടുക്കും. ശരാശരി പ്രായം 52 വയസ്. 102 വയസുള്ള ചിയാവോ റുവോയു ആണ് ഏറ്റവും പ്രായമുള്ള പ്രതിനിധി.
മാറ്റങ്ങൾ
പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ചൈനയിലെ പരമോന്നത അധികാരകേന്ദ്രം. ഈ പത്തംഗ സമിതിയിലെ റിട്ടയർമെന്റ് പ്രായം 68 വയസ് എന്നതാണ് 2002 മുതലുള്ള വഴക്കം. അതനുസരിച്ച് റിട്ടയർ ചെയ്യേണ്ട അഞ്ചു പേരുണ്ട്. ചാംഗ് ഡെചിയാംഗ് (71), യൂ ചംഗ്ഷംഗ് (72), ലിയൂ യൂൻഷാൻ (70), വാംഗ് ചീഷാൻ (69), ചാംഗ് ഗൗലി (71).
അഴിമതിവിരുദ്ധ പോരാട്ടത്തിന്റെയും പാർട്ടി അച്ചടക്കത്തിന്റെയും ചുമതലയുള്ള വാംഗ് ചീഷാനെ നിലനിർത്താൻവേണ്ടി കീഴ്വഴക്കം മാറ്റാൻ ജനറൽ സെക്രട്ടറി ഷി ചിൻപിംഗ് തയാറാകുമെന്നു സൂചനയുണ്ട്. എന്നാൽ വാംഗിന് പാർട്ടിയിൽ നിരവധി ശത്രുക്കൾ ഉണ്ടെന്നതു ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി
പ്രധാനമന്ത്രി ലി കെചിയാംഗിന് ഒരു തവണകൂടി സ്ഥാനം വഹിക്കാം. പ്രായവും ഷിയുമായുള്ള അടുപ്പവും അനുകൂല ഘടകങ്ങൾ. ധനകാര്യ ഭരണത്തെപ്പറ്റി പരക്കെ മതിപ്പുണ്ട്.
ഷി ചിൻപിംഗ്
പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റായ ഷി ചിൻപിംഗിന് ഒരു വട്ടംകൂടി ആ പദവി ലഭിക്കുമെന്നത് ഉറപ്പ്. ഇപ്പോൾ കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികൾ വഹിക്കുന്ന ഷിയെ നേതൃത്വത്തിൽ കാതൽ എന്നാണു വിശേഷിപ്പിക്കുന്നത്.
ഷിയുടെ സൗകര്യങ്ങൾ
ചൈനയുടെ ഭാവിയെ സംബന്ധിച്ചു ഷി ചിൻപിംഗ് ആവിഷ്കരിച്ച നാലു കാര്യങ്ങൾ ഈ കോൺഗ്രസ് ഔപചാരികമായി ഏറ്റെടുക്കും. ഷിയുടെ ചിന്തകൾ എന്നോ സിദ്ധാന്തം എന്നോ പേരിട്ട് അവ പാർട്ടി ഭരണഘടനയിലും പെടുത്തും.
നാലു കാര്യങ്ങൾ ഇവയാണ്:
*ചൈന 2030 ഓടെ ഇടത്തരം സന്പന്ന സമൂഹമാകുക. ഇതിന് 2010-ന്റെ ഇരട്ടിയിലേക്ക് ആളോഹരി ജിഡിപി കൂട്ടണം.
*സാന്പത്തിക പരിഷ്കാരങ്ങൾ ആഴത്തിലാക്കുക.
*നിയമവാഴ്ച ശക്തമാക്കുക.
*പാർട്ടിയെ അഴിമതിമുക്തമാക്കുക.
മിലിട്ടറി കമ്മീഷൻ
ചൈനയുടെ കേന്ദ്ര മിലിട്ടറി കമ്മീഷനിൽ കോൺഗ്രസ് വലിയ മാറ്റങ്ങൾ വരുത്തുമെന്നാണു പ്രതീക്ഷ. 11 അംഗങ്ങൾക്കു പകരം ഏഴംഗങ്ങളായേക്കും. സൈനിക പ്രാതിനിധ്യം കുറയ്ക്കും. സൈന്യത്തെ തികച്ചും പാർട്ടിക്കു കീഴിലാക്കും.
പിൻഗാമി
ഷിയുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ട സൺ ചെംഗ്കായി പുറത്താക്കപ്പെട്ടു. ഇപ്പോൾ 56 വയസുള്ള ചെൻ മിനർ ആണ് ആ തലത്തിലേക്കു പറയപ്പെടുന്നത്. സണിനു പകരം ചോങ്കിംഗിലെ പാർട്ടി സെക്രട്ടറിയായി വന്നതു ചെൻ ആണ്. പോളിറ്റ് ബ്യൂറോയിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ചെനിനെ എടുത്താൽ പിൻഗാമി ആരെന്ന തർക്കം ഒഴിവാകും.
2022-ൽ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി ചെൻ മാറും. (ഷി പാർട്ടി വഴക്കം തിരുത്തി മൂന്നാമതും പദവിയിൽ തുടർന്നില്ലെങ്കിൽ).
പാർട്ടിയുടെ 8.9 കോടി അംഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത 2287 പ്രതിനിധികൾ പങ്കെടുക്കും. ശരാശരി പ്രായം 52 വയസ്. 102 വയസുള്ള ചിയാവോ റുവോയു ആണ് ഏറ്റവും പ്രായമുള്ള പ്രതിനിധി.
മാറ്റങ്ങൾ
പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ചൈനയിലെ പരമോന്നത അധികാരകേന്ദ്രം. ഈ പത്തംഗ സമിതിയിലെ റിട്ടയർമെന്റ് പ്രായം 68 വയസ് എന്നതാണ് 2002 മുതലുള്ള വഴക്കം. അതനുസരിച്ച് റിട്ടയർ ചെയ്യേണ്ട അഞ്ചു പേരുണ്ട്. ചാംഗ് ഡെചിയാംഗ് (71), യൂ ചംഗ്ഷംഗ് (72), ലിയൂ യൂൻഷാൻ (70), വാംഗ് ചീഷാൻ (69), ചാംഗ് ഗൗലി (71).
അഴിമതിവിരുദ്ധ പോരാട്ടത്തിന്റെയും പാർട്ടി അച്ചടക്കത്തിന്റെയും ചുമതലയുള്ള വാംഗ് ചീഷാനെ നിലനിർത്താൻവേണ്ടി കീഴ്വഴക്കം മാറ്റാൻ ജനറൽ സെക്രട്ടറി ഷി ചിൻപിംഗ് തയാറാകുമെന്നു സൂചനയുണ്ട്. എന്നാൽ വാംഗിന് പാർട്ടിയിൽ നിരവധി ശത്രുക്കൾ ഉണ്ടെന്നതു ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി
പ്രധാനമന്ത്രി ലി കെചിയാംഗിന് ഒരു തവണകൂടി സ്ഥാനം വഹിക്കാം. പ്രായവും ഷിയുമായുള്ള അടുപ്പവും അനുകൂല ഘടകങ്ങൾ. ധനകാര്യ ഭരണത്തെപ്പറ്റി പരക്കെ മതിപ്പുണ്ട്.
ഷി ചിൻപിംഗ്
പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റായ ഷി ചിൻപിംഗിന് ഒരു വട്ടംകൂടി ആ പദവി ലഭിക്കുമെന്നത് ഉറപ്പ്. ഇപ്പോൾ കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികൾ വഹിക്കുന്ന ഷിയെ നേതൃത്വത്തിൽ കാതൽ എന്നാണു വിശേഷിപ്പിക്കുന്നത്.
ഷിയുടെ സൗകര്യങ്ങൾ
ചൈനയുടെ ഭാവിയെ സംബന്ധിച്ചു ഷി ചിൻപിംഗ് ആവിഷ്കരിച്ച നാലു കാര്യങ്ങൾ ഈ കോൺഗ്രസ് ഔപചാരികമായി ഏറ്റെടുക്കും. ഷിയുടെ ചിന്തകൾ എന്നോ സിദ്ധാന്തം എന്നോ പേരിട്ട് അവ പാർട്ടി ഭരണഘടനയിലും പെടുത്തും.
നാലു കാര്യങ്ങൾ ഇവയാണ്:
*ചൈന 2030 ഓടെ ഇടത്തരം സന്പന്ന സമൂഹമാകുക. ഇതിന് 2010-ന്റെ ഇരട്ടിയിലേക്ക് ആളോഹരി ജിഡിപി കൂട്ടണം.
*സാന്പത്തിക പരിഷ്കാരങ്ങൾ ആഴത്തിലാക്കുക.
*നിയമവാഴ്ച ശക്തമാക്കുക.
*പാർട്ടിയെ അഴിമതിമുക്തമാക്കുക.
മിലിട്ടറി കമ്മീഷൻ
ചൈനയുടെ കേന്ദ്ര മിലിട്ടറി കമ്മീഷനിൽ കോൺഗ്രസ് വലിയ മാറ്റങ്ങൾ വരുത്തുമെന്നാണു പ്രതീക്ഷ. 11 അംഗങ്ങൾക്കു പകരം ഏഴംഗങ്ങളായേക്കും. സൈനിക പ്രാതിനിധ്യം കുറയ്ക്കും. സൈന്യത്തെ തികച്ചും പാർട്ടിക്കു കീഴിലാക്കും.
പിൻഗാമി
ഷിയുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ട സൺ ചെംഗ്കായി പുറത്താക്കപ്പെട്ടു. ഇപ്പോൾ 56 വയസുള്ള ചെൻ മിനർ ആണ് ആ തലത്തിലേക്കു പറയപ്പെടുന്നത്. സണിനു പകരം ചോങ്കിംഗിലെ പാർട്ടി സെക്രട്ടറിയായി വന്നതു ചെൻ ആണ്. പോളിറ്റ് ബ്യൂറോയിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ചെനിനെ എടുത്താൽ പിൻഗാമി ആരെന്ന തർക്കം ഒഴിവാകും.
2022-ൽ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി ചെൻ മാറും. (ഷി പാർട്ടി വഴക്കം തിരുത്തി മൂന്നാമതും പദവിയിൽ തുടർന്നില്ലെങ്കിൽ).