ന്യൂഡൽഹി: ബിജെപിയെ പോലുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാൻ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി കൈകോർക്കാമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ.
വർഗീയതയാണ് മുഖ്യശത്രുവെന്നും അതിനെ നേരിടാൻ മതേതര ബദലുണ്ടാക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഎസ് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ അടുത്ത ഏപ്രിലിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനു രൂപം നൽകാനാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്.
വർഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതു തടയുന്നതിനു മതേതര ബദലിനു രൂപം നൽകേണ്ട ത് അനിവാര്യമാണെന്നും അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.
പാർട്ടി കാലാനുസൃതമായി മാറേണ്ട തുണ്ടെന്നും ഭരണമുള്ള സ്ഥലങ്ങളിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കേണ്ട തുണ്ടെന്നും വിഎസ് കേന്ദ്ര കമ്മിറ്റിയിൽ പറഞ്ഞതായും നേതാക്കൾ വെളിപ്പെടുത്തി.
എന്നാൽ, കോണ്‍ഗ്രസിന്റെ പേരെടുത്തു പറഞ്ഞു സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് അച്യുതാനന്ദൻ പരാമർശിച്ചില്ലെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു. അതേസമയം, ഇടതുപക്ഷത്തില്ലാത്ത ഏതെങ്കിലും കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ വേണ്ടെ ന്നാണു പ്രകാശ് കാരാട്ടിന്റെ പക്ഷത്തുള്ള മറ്റു സംസ്ഥാന നേതാക്കളുടെ നിലപാട്.
ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുപരമായ കൂട്ടുകെട്ടാകാമെന്നു പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും വാദിക്കുന്നുണ്ടെ ങ്കിലും പിബിയിലെ ഭൂരിപക്ഷമായ കാരാട്ട് പക്ഷം എതിർക്കുകയാണ്. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിന്റെ തീരുമാനം മാറ്റേണ്ടതില്ലെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. വിഷയത്തിൽ ചർച്ചയുണ്ടായ കഴിഞ്ഞ പിബി യോഗത്തിൽ രണ്ടു വിഭാഗവും നിലപാടിൽ ഉറച്ചുനിന്നതിനാൽ തീരുമാനമുണ്ടായില്ല.
പാർട്ടി കോണ്‍ഗ്രസ് തീരുമാനം തന്നെ പോളിറ്റ് ബ്യൂറോ അംഗീകരിച്ചെങ്കിലും എല്ലാ മതേതര കക്ഷികളെയും ഒരുമിച്ച് നിർത്തുന്നതിന്റെ ആവശ്യകത വിശദമാക്കുന്ന യെച്ചൂരിയുടെ രൂപരേഖയും കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വിഷയത്തിൽ ഇന്നും ചർച്ച നടക്കും.
വർഗീയതയാണ് മുഖ്യശത്രുവെന്നും അതിനെ നേരിടാൻ മതേതര ബദലുണ്ടാക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഎസ് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ അടുത്ത ഏപ്രിലിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനു രൂപം നൽകാനാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്.
വർഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതു തടയുന്നതിനു മതേതര ബദലിനു രൂപം നൽകേണ്ട ത് അനിവാര്യമാണെന്നും അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.
പാർട്ടി കാലാനുസൃതമായി മാറേണ്ട തുണ്ടെന്നും ഭരണമുള്ള സ്ഥലങ്ങളിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കേണ്ട തുണ്ടെന്നും വിഎസ് കേന്ദ്ര കമ്മിറ്റിയിൽ പറഞ്ഞതായും നേതാക്കൾ വെളിപ്പെടുത്തി.
എന്നാൽ, കോണ്‍ഗ്രസിന്റെ പേരെടുത്തു പറഞ്ഞു സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് അച്യുതാനന്ദൻ പരാമർശിച്ചില്ലെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു. അതേസമയം, ഇടതുപക്ഷത്തില്ലാത്ത ഏതെങ്കിലും കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ വേണ്ടെ ന്നാണു പ്രകാശ് കാരാട്ടിന്റെ പക്ഷത്തുള്ള മറ്റു സംസ്ഥാന നേതാക്കളുടെ നിലപാട്.
ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുപരമായ കൂട്ടുകെട്ടാകാമെന്നു പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും വാദിക്കുന്നുണ്ടെ ങ്കിലും പിബിയിലെ ഭൂരിപക്ഷമായ കാരാട്ട് പക്ഷം എതിർക്കുകയാണ്. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിന്റെ തീരുമാനം മാറ്റേണ്ടതില്ലെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. വിഷയത്തിൽ ചർച്ചയുണ്ടായ കഴിഞ്ഞ പിബി യോഗത്തിൽ രണ്ടു വിഭാഗവും നിലപാടിൽ ഉറച്ചുനിന്നതിനാൽ തീരുമാനമുണ്ടായില്ല.
പാർട്ടി കോണ്‍ഗ്രസ് തീരുമാനം തന്നെ പോളിറ്റ് ബ്യൂറോ അംഗീകരിച്ചെങ്കിലും എല്ലാ മതേതര കക്ഷികളെയും ഒരുമിച്ച് നിർത്തുന്നതിന്റെ ആവശ്യകത വിശദമാക്കുന്ന യെച്ചൂരിയുടെ രൂപരേഖയും കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വിഷയത്തിൽ ഇന്നും ചർച്ച നടക്കും.