ന്യൂഡൽഹി: ഐഐഎം കോൽക്കത്ത, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ലേഡി ശ്രീ റാം കോളജ് എന്നിവ ഉൾപ്പെടെ 4,739 സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ചെലവ്, വിദേശ ഫണ്ടിംഗ് എന്നിവ സംബന്ധിച്ച 2015-16 വർഷത്തെ റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം.
2010 ലെ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എല്ലാ വർഷവും ആഭ്യന്തരമന്ത്രാലയത്തിന് വരവു ചെലവ് കണക്ക് ഫയൽ ചെയ്യണമെന്നാണ് ചട്ടം. വാർഷിക റിട്ടേൺ ഫയൽ ചെയ്യാത്ത 10,000 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.
2010 ലെ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എല്ലാ വർഷവും ആഭ്യന്തരമന്ത്രാലയത്തിന് വരവു ചെലവ് കണക്ക് ഫയൽ ചെയ്യണമെന്നാണ് ചട്ടം. വാർഷിക റിട്ടേൺ ഫയൽ ചെയ്യാത്ത 10,000 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.