ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിനും മൊബൈൽ നന്പറിനും ആധാർ നിർബന്ധമാക്കിയതിനെതിരേ സുപ്രീം കോടതിയിൽ പുതിയ ഹർജി. ഗവേഷകയും സാമൂഹ്യപ്രവർത്തകയുമായ കല്യാണി മേനോനാണു ഹർജി നൽകിയത്. ബാങ്ക് അക്കൗണ്ടുമായും മൊബൈൽ നന്പറുമായും ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയ നിർദേശം വ്യക്തികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ വിവിധ പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ആധാർ ഉപയോഗിക്കാമെങ്കിലും നിർബന്ധമാക്കരുതെന്നു സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടക്കുന്നതാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്ന നിർദേശമെന്നും അതിനാൽ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ദീപാവലി അവധിക്കു ശേഷം സുപ്രീം കോടതി പരിഗണിച്ചേക്കും.
സർക്കാരിന്റെ വിവിധ പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ആധാർ ഉപയോഗിക്കാമെങ്കിലും നിർബന്ധമാക്കരുതെന്നു സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടക്കുന്നതാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്ന നിർദേശമെന്നും അതിനാൽ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ദീപാവലി അവധിക്കു ശേഷം സുപ്രീം കോടതി പരിഗണിച്ചേക്കും.