ന്യൂഡൽഹി: ചൈനീസ് അതിർത്തികാക്കുന്ന ഇന്തോ-തിബറ്റൻ ബോർഡർ പോലീസ് ആദ്യമായി മെക്കനൈസ്ഡ് കോളത്തെ അതിർത്തി കാക്കുന്നതിന് നിയോഗിക്കുന്നു. ഡോക ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ടാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക യന്ത്രസംവിധാനങ്ങളോടു കൂടിയ കേന്ദ്രസേനാ സംഘത്തെ അതിർത്തി കാവലിന് നിയോഗിക്കുന്നത്.
മഞ്ഞുമലകളിൽ കാവൽനിൽക്കുന്ന കേന്ദ്ര സേനയ്ക്കു സ്നോ സ്കൂട്ടർ അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്കിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ, ഓൾ ടെറയിൻ വെഹിക്കിൾസ്, സ്നോ സ്കൂട്ടർ, എസ്കവേറ്റർ, നാലു ചക്രവാഹനങ്ങൾ എന്നിവ ഉൾപ്പെടെ ഐടിബിപിക്ക് അനുവദിക്കുന്നത്. രാജ്യത്ത് ഇൻഫൻട്രിയിൽ സൈന്യത്തിനു മാത്രമാണ് മെക്കനൈസ്ഡ് കോളം ഉള്ളത്. ഇൻഡോ-പാക് അതിർത്തി കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് ആർട്ടിലറി യൂണിറ്റും മറ്റ് സൗകര്യങ്ങളുമുണ്ട്.
മഞ്ഞുമലകളിൽ കാവൽനിൽക്കുന്ന കേന്ദ്ര സേനയ്ക്കു സ്നോ സ്കൂട്ടർ അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്കിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ, ഓൾ ടെറയിൻ വെഹിക്കിൾസ്, സ്നോ സ്കൂട്ടർ, എസ്കവേറ്റർ, നാലു ചക്രവാഹനങ്ങൾ എന്നിവ ഉൾപ്പെടെ ഐടിബിപിക്ക് അനുവദിക്കുന്നത്. രാജ്യത്ത് ഇൻഫൻട്രിയിൽ സൈന്യത്തിനു മാത്രമാണ് മെക്കനൈസ്ഡ് കോളം ഉള്ളത്. ഇൻഡോ-പാക് അതിർത്തി കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് ആർട്ടിലറി യൂണിറ്റും മറ്റ് സൗകര്യങ്ങളുമുണ്ട്.