മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ശനിയാഴ്ചയുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 189 ആയെന്ന് പോലീസ് അറിയിച്ചു. 200 പേർക്കു പരിക്കേറ്റു. പ്രസിഡന്റ് അബ്ദുള്ളാഹി ഫർമാജോ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതാശ്വാസത്തിനായി ജനങ്ങൾ പണവും രക്തവും ദാനം ചെയ്യാൻ അദ്ദേഹം അഭ്യർഥിച്ചു.
2007 ൽ രാജ്യത്ത് തീവ്രവാദം ശക്തമായശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. അൽക്വയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതർ പറഞ്ഞു.
വിദേശ മന്ത്രാലയമടക്കം നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലെ സഫാരി ഹോട്ടലിനു മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ ആക്രമണം. നിരവധി കെട്ടിടങ്ങൾ തകർന്നു, വാഹനങ്ങൾ അഗ്നിക്കിരയായി. രണ്ടു മണിക്കൂറിനുശേഷം മൊഗാദിഷുവിലെ മെദീന ഡിസ്ട്രിക്ടിലായിരുന്നു രണ്ടാമത്തെ സ്ഫോടനം.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. നിരവധിപ്പേരുടെ പരിക്കുകൾ ഗുരുതരമായതിനാൽ മതിയായ ചികിത്സ നല്കാൻ ആശുപത്രി അധികൃതർ ബുദ്ധിമുട്ടുന്നു. അംഗഭംഗം വന്നവരുടെ കാഴ്ച ഭയാനകമാണെന്നു മെദീന ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് യൂസഫ് പറഞ്ഞു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അൽഷബാബ് ഭീകര സംഘടന അറിയിച്ചിട്ടില്ല. 2011 വരെ ഭീകരരുടെ പിടിയിലായിരുന്ന മൊഗാദിഷു നഗരത്തെ ആഫ്രിക്കൻ സമാധാന സേനയുടെ സഹായത്തോടെയാണു മോചിപ്പിച്ചത്. 20,000 അംഗ സമാധാന സേന രാജ്യത്തിപ്പോഴുമുണ്ട്.
2007 ൽ രാജ്യത്ത് തീവ്രവാദം ശക്തമായശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. അൽക്വയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതർ പറഞ്ഞു.
വിദേശ മന്ത്രാലയമടക്കം നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലെ സഫാരി ഹോട്ടലിനു മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ ആക്രമണം. നിരവധി കെട്ടിടങ്ങൾ തകർന്നു, വാഹനങ്ങൾ അഗ്നിക്കിരയായി. രണ്ടു മണിക്കൂറിനുശേഷം മൊഗാദിഷുവിലെ മെദീന ഡിസ്ട്രിക്ടിലായിരുന്നു രണ്ടാമത്തെ സ്ഫോടനം.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. നിരവധിപ്പേരുടെ പരിക്കുകൾ ഗുരുതരമായതിനാൽ മതിയായ ചികിത്സ നല്കാൻ ആശുപത്രി അധികൃതർ ബുദ്ധിമുട്ടുന്നു. അംഗഭംഗം വന്നവരുടെ കാഴ്ച ഭയാനകമാണെന്നു മെദീന ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് യൂസഫ് പറഞ്ഞു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അൽഷബാബ് ഭീകര സംഘടന അറിയിച്ചിട്ടില്ല. 2011 വരെ ഭീകരരുടെ പിടിയിലായിരുന്ന മൊഗാദിഷു നഗരത്തെ ആഫ്രിക്കൻ സമാധാന സേനയുടെ സഹായത്തോടെയാണു മോചിപ്പിച്ചത്. 20,000 അംഗ സമാധാന സേന രാജ്യത്തിപ്പോഴുമുണ്ട്.