ബെയ്ജിംഗ്: ഷി ചിൻപിംഗിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം പാർട്ടി കോൺഗ്രസ് ബുധനാഴ്ച ആരംഭിക്കും. ഇതിനു മുന്നോടിയായി ചിൻപിംഗിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങൾ ഉൾപ്പെടുത്തി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ സെൻട്രൽ കമ്മിറ്റിയുടെ പ്ലീനം തീരുമാനിച്ചു. ഭേദഗതികൾക്കൊപ്പം ചിൻപിംഗിന്റെ പേരും ഉൾപ്പെടുത്തപ്പെട്ടാൽ ആധുനിക ചൈനയുടെ ചരിത്രത്തിൽ മാവോ സേ ദൂംഗിനും ഡെംഗ് സിയാവോ പിംഗിനും ഒപ്പമായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.
പാർട്ടി കോൺഗ്രസിൽ ഭേദഗതികൾ അംഗീകരിക്കപ്പെടും. ചൈനീസ് പ്രസിഡന്റായി ചിൻപിംഗ് അടുത്ത അഞ്ചു വർഷവും തുടരുന്നതിനെ ആരും ചോദ്യംചെയ്തേക്കില്ല. സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ കമ്യുണിക്കേയിൽ ചിൻപിംഗിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചു പരാമർശമില്ല. പക്ഷേ കഴിഞ്ഞ അഞ്ചു വർഷത്തെ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. ഇതിൽത്തന്നെ അഴിമതിക്കെതിരായ പോരാട്ടം എടുത്തുപറയുന്നു.
ചിൻപിംഗിന്റെ മുൻഗാമികളായ ഹു ജിന്താവോയും ജിയാംഗ് സെമിനും പാർട്ടി ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാൽ ഭേദഗതികൾക്കൊപ്പം ഇവരുടെ പേര് കൂട്ടിച്ചേർത്തില്ല. ഇങ്ങനെ ചേർക്കപ്പെട്ടിട്ടുള്ളത് മാവോയുടെയും ഡെംഗിന്റെയും പേരുകൾ മാത്രമാണ്. ഇവർക്കൊപ്പമാകാൻ ചിൻപിംഗിന് അവശേഷിക്കുന്നത് ഭരണഘടനാ ഭേദഗതിയിൽ തന്റെ പേരുൾപ്പെടുത്തൽ മാത്രമാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ചൈനീസ് പ്രസിഡന്റ്, കേന്ദ്ര മിലിട്ടറി കമ്മീഷന് ചെയര്മാന് എന്നീ പദവികള്‍ അദ്ദേഹം വഹിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ചേർന്ന കേന്ദ്രകമ്മിറ്റി പരമോന്നത നേതാവ് എന്നര്‍ഥമുള്ള ‘കേന്ദ്രനേതൃത്വത്തിന്റെ കാതല്‍’എന്ന് ചിൻപിംഗിനെ വിശേഷിപ്പിച്ചിരുന്നു.
പാർട്ടിയുടെ അഴിമതി അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടും കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ചോങ്കിംഗ് നഗരത്തിലെ പാർട്ടി സെക്രട്ടറി സൺ ചെംഗ്കായിയെ പുറത്താക്കിയതടക്കമുള്ള റിപ്പോർട്ടാണ് അംഗീകരിക്കപ്പെട്ടത്. കോൺഗ്രസ് സമ്മേളനത്തിൽ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഉയർത്തപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ട ചെങ്കായിയുടെ പുറത്താക്കൽ അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അദ്ദേഹം ഉയരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. പാർട്ടി കോൺഗ്രസിനു മുന്നോടിയായി ചിൻപിംഗ് നടത്തിയ വെട്ടിനിരത്തലിന്റെ ഇരയാണു ചെങ്കായി.
മുൻ വനിതാ നിയമമന്ത്രിയെ പുറത്താക്കി
ചൈനയിലെ വനിതാ നിയമമന്ത്രി വു ഐയിംഗിനെ അഴിമതി ആരോപണത്തെത്തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കാൻ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. 2005 മുതൽ കഴിഞ്ഞ ഫെബ്രുവരിവരെ മന്ത്രിയായിരുന്നു. ഉന്നതപദവിയിലെത്തിയ ഒരുപിടി വനിതാ നേതാക്കളിലൊരാളായിരുന്നു.
പാർട്ടി കോൺഗ്രസിൽ ഭേദഗതികൾ അംഗീകരിക്കപ്പെടും. ചൈനീസ് പ്രസിഡന്റായി ചിൻപിംഗ് അടുത്ത അഞ്ചു വർഷവും തുടരുന്നതിനെ ആരും ചോദ്യംചെയ്തേക്കില്ല. സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ കമ്യുണിക്കേയിൽ ചിൻപിംഗിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചു പരാമർശമില്ല. പക്ഷേ കഴിഞ്ഞ അഞ്ചു വർഷത്തെ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. ഇതിൽത്തന്നെ അഴിമതിക്കെതിരായ പോരാട്ടം എടുത്തുപറയുന്നു.
ചിൻപിംഗിന്റെ മുൻഗാമികളായ ഹു ജിന്താവോയും ജിയാംഗ് സെമിനും പാർട്ടി ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാൽ ഭേദഗതികൾക്കൊപ്പം ഇവരുടെ പേര് കൂട്ടിച്ചേർത്തില്ല. ഇങ്ങനെ ചേർക്കപ്പെട്ടിട്ടുള്ളത് മാവോയുടെയും ഡെംഗിന്റെയും പേരുകൾ മാത്രമാണ്. ഇവർക്കൊപ്പമാകാൻ ചിൻപിംഗിന് അവശേഷിക്കുന്നത് ഭരണഘടനാ ഭേദഗതിയിൽ തന്റെ പേരുൾപ്പെടുത്തൽ മാത്രമാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ചൈനീസ് പ്രസിഡന്റ്, കേന്ദ്ര മിലിട്ടറി കമ്മീഷന് ചെയര്മാന് എന്നീ പദവികള്‍ അദ്ദേഹം വഹിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ചേർന്ന കേന്ദ്രകമ്മിറ്റി പരമോന്നത നേതാവ് എന്നര്‍ഥമുള്ള ‘കേന്ദ്രനേതൃത്വത്തിന്റെ കാതല്‍’എന്ന് ചിൻപിംഗിനെ വിശേഷിപ്പിച്ചിരുന്നു.
പാർട്ടിയുടെ അഴിമതി അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടും കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ചോങ്കിംഗ് നഗരത്തിലെ പാർട്ടി സെക്രട്ടറി സൺ ചെംഗ്കായിയെ പുറത്താക്കിയതടക്കമുള്ള റിപ്പോർട്ടാണ് അംഗീകരിക്കപ്പെട്ടത്. കോൺഗ്രസ് സമ്മേളനത്തിൽ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഉയർത്തപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ട ചെങ്കായിയുടെ പുറത്താക്കൽ അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അദ്ദേഹം ഉയരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. പാർട്ടി കോൺഗ്രസിനു മുന്നോടിയായി ചിൻപിംഗ് നടത്തിയ വെട്ടിനിരത്തലിന്റെ ഇരയാണു ചെങ്കായി.
മുൻ വനിതാ നിയമമന്ത്രിയെ പുറത്താക്കി
ചൈനയിലെ വനിതാ നിയമമന്ത്രി വു ഐയിംഗിനെ അഴിമതി ആരോപണത്തെത്തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കാൻ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. 2005 മുതൽ കഴിഞ്ഞ ഫെബ്രുവരിവരെ മന്ത്രിയായിരുന്നു. ഉന്നതപദവിയിലെത്തിയ ഒരുപിടി വനിതാ നേതാക്കളിലൊരാളായിരുന്നു.