കോൽക്കത്ത/ഗോഹട്ടി: പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും വിജയിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായാണ് ഇംഗ്ലീഷ് പട അവസാന പതിനാറില്‍ ഇടം പിടിച്ചത്. അവസാന മത്സരത്തില്‍ ഇറാക്കിനെതിരേ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് ജയിച്ചു കയറിയത്.
പതിനൊന്നാം മിനിറ്റില്‍ ഏഞ്ചല്‍ ഗോമസിലൂടെയാണ് ഇംഗ്ലീഷ്പട ഗോള്‍വേട്ട തുടങ്ങിയത്. രണ്ടാം പകുതിയില്‍ എമിലി സ്മിത്ത് റോവ്(57) നേടിയ ഗോളും ഡാനി ലോഡറിന്റെ ഇരട്ടഗോളുകളും(59,71) ഇംഗ്ലണ്ടിന്റെ ജയം സമ്പൂര്‍ണമാക്കി. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് ഗോളുകളാണ് ഇംഗ്ലീഷ് ടീം അടിച്ചു കൂട്ടിയത് വഴങ്ങിയതാവട്ടെ രണ്ടെണ്ണവും. തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാമന്മാരായി ഇറാക്കും നോക്കൗട്ടിലെത്തി. അവസാന മത്സരത്തില്‍ ചിലിയെ സമനിലയില്‍ പിടിച്ച മെക്സിക്കോയാണ് ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തിയ മൂന്നാമത്തെ ടീം.
ഇന്നലത്തെ മത്സരങ്ങൾ കഴിഞ്ഞതോടെ പ്രീക്വാർട്ടർ ലൈനപ്പായി. ഇന്നു കളിയില്ല.
രാജകീയമായി ഇംഗ്ലണ്ട് നോക്കൗട്ടില്‍, ചിലി പുറത്ത്
01:22 AM Oct 15, 2017 | Deepika.com