ന്യൂഡൽഹി: കേരളത്തിലെ കോണ്ഗ്രസിലുള്ള പ്രതിസന്ധിയും സോളാർ കേസുകളും കെപിസിസി തെരഞ്ഞെടുപ്പിലെ സമവായവും സംബന്ധിച്ചു കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ കാര്യങ്ങളും രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ച ചെയ്തതായി ആന്റണി ദീപികയോടു പറഞ്ഞു.
ഇതേസമയം, കെപിസിസി പട്ടികയിലെ തർക്കങ്ങൾ പരിഹരിച്ച് പട്ടിക എത്രയും വേഗം അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാത്രി വൈകിയും കേന്ദ്ര, സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി. പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സോളാർ കേസ് പാർട്ടിക്കു ധാർമികമായി കനത്ത തിരിച്ചടിയാണന്ന കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരന്റെ നിലപാടിനെക്കുറിച്ചും രാഹുലും ആന്റണിയും ചർച്ച ചെയ്തതായി അറിയുന്നു.
സോളാറിൽ വീഴ്ച പറ്റിയെന്ന അഭിപ്രായത്തെക്കുറിച്ചും ആന്റണിയുമായി രാഹുൽ സംസാരിച്ചു. സുധീരന്റെ നിലപാടിനോട് ആന്റണിക്കും യോജിപ്പില്ലെന്നാണു സൂചന. ദേശീയ നേതൃത്വത്തിലെ മറ്റു മുതിർന്ന നേതാക്കളുമായും വിഷയം രാഹുൽ ചർച്ച ചെയ്യുന്നുണ്ട്.
സംസ്ഥാന കോണ്ഗ്രസിൽ ഐക്യം അനിവാര്യമായ ഘട്ടത്തിൽ സുധീരൻ വീണ്ടും വ്യത്യസ്ത നിലപാട് സ്വീകരിച്ചതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖർ അലോസരത്തിലാണ്. സോളാർ ഇടപാടുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് നേതാക്കൾക്കുണ്ടായ വീഴ്ചകളെ നിസാരമായി കാണാനാകില്ലെന്നു കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുലുമായി നടന്ന ചർച്ചയിലും സുധീരൻ പറഞ്ഞിരുന്നു.
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവതരമാണെന്ന് സുധീരൻ ഇന്നലെ തിരുവനന്തപുരത്ത് പറയുകയും ചെയ്തു.
ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രബല നേതാക്കൾക്കെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി നിലപാടു സ്വീകരിച്ചിരുന്നു. കോണ്ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി കടുത്ത ഭാഷയിലാണ് വെള്ളിയാഴ്ചതന്നെ കേരള സർക്കാരിന്റെ നടപടികളെ വിമർശിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമായി ഇടത് സർക്കാർ ഉപയോഗിക്കുകയാണെന്ന വിശദീകരണമാണ് ഉമ്മൻ ചാണ്ടിയും ഹസനും ഹൈക്കമാൻഡിനു നൽകിയത്.
കേരളത്തിലെ കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ചും പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ പിന്നീട് നിശ്ചയിക്കുന്നതിനും സോളാറുമായി ബന്ധപ്പെട്ടു പ്രബല നേതാക്കൾക്കെതിരായ കേസുകളെ സംബന്ധിച്ചും ഹൈക്കമാൻഡിന്റെ നിലപാടിനായി കേരള നേതാക്കൾ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സോളാർ കേസിലെ വസ്തുതകൾ നിരത്തി. താൻ തെറ്റുകാരനല്ലെന്ന് ഉമ്മൻ ചാണ്ടി രാഹുലിനെ ധരിപ്പിച്ചു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എം. സുധീരൻ, വി.ഡി. സതീശൻ എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സംസ്ഥാന പാർട്ടിയിലെ പല അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും ആശയക്കുഴപ്പം തുടരുകയാണ്.
പ്രതിസന്ധിഘട്ടത്തിൽ പാർട്ടി ഒറ്റക്കെട്ടായിരിക്കണമെന്നു നേതാക്കൾ പറയുന്പോഴും ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾ ആരും ഉപേക്ഷിക്കുന്നില്ല.
ജോർജ് കള്ളിവയലിൽ
ഇതേസമയം, കെപിസിസി പട്ടികയിലെ തർക്കങ്ങൾ പരിഹരിച്ച് പട്ടിക എത്രയും വേഗം അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാത്രി വൈകിയും കേന്ദ്ര, സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി. പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സോളാർ കേസ് പാർട്ടിക്കു ധാർമികമായി കനത്ത തിരിച്ചടിയാണന്ന കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരന്റെ നിലപാടിനെക്കുറിച്ചും രാഹുലും ആന്റണിയും ചർച്ച ചെയ്തതായി അറിയുന്നു.
സോളാറിൽ വീഴ്ച പറ്റിയെന്ന അഭിപ്രായത്തെക്കുറിച്ചും ആന്റണിയുമായി രാഹുൽ സംസാരിച്ചു. സുധീരന്റെ നിലപാടിനോട് ആന്റണിക്കും യോജിപ്പില്ലെന്നാണു സൂചന. ദേശീയ നേതൃത്വത്തിലെ മറ്റു മുതിർന്ന നേതാക്കളുമായും വിഷയം രാഹുൽ ചർച്ച ചെയ്യുന്നുണ്ട്.
സംസ്ഥാന കോണ്ഗ്രസിൽ ഐക്യം അനിവാര്യമായ ഘട്ടത്തിൽ സുധീരൻ വീണ്ടും വ്യത്യസ്ത നിലപാട് സ്വീകരിച്ചതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖർ അലോസരത്തിലാണ്. സോളാർ ഇടപാടുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് നേതാക്കൾക്കുണ്ടായ വീഴ്ചകളെ നിസാരമായി കാണാനാകില്ലെന്നു കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുലുമായി നടന്ന ചർച്ചയിലും സുധീരൻ പറഞ്ഞിരുന്നു.
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവതരമാണെന്ന് സുധീരൻ ഇന്നലെ തിരുവനന്തപുരത്ത് പറയുകയും ചെയ്തു.
ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രബല നേതാക്കൾക്കെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി നിലപാടു സ്വീകരിച്ചിരുന്നു. കോണ്ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി കടുത്ത ഭാഷയിലാണ് വെള്ളിയാഴ്ചതന്നെ കേരള സർക്കാരിന്റെ നടപടികളെ വിമർശിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമായി ഇടത് സർക്കാർ ഉപയോഗിക്കുകയാണെന്ന വിശദീകരണമാണ് ഉമ്മൻ ചാണ്ടിയും ഹസനും ഹൈക്കമാൻഡിനു നൽകിയത്.
കേരളത്തിലെ കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ചും പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ പിന്നീട് നിശ്ചയിക്കുന്നതിനും സോളാറുമായി ബന്ധപ്പെട്ടു പ്രബല നേതാക്കൾക്കെതിരായ കേസുകളെ സംബന്ധിച്ചും ഹൈക്കമാൻഡിന്റെ നിലപാടിനായി കേരള നേതാക്കൾ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സോളാർ കേസിലെ വസ്തുതകൾ നിരത്തി. താൻ തെറ്റുകാരനല്ലെന്ന് ഉമ്മൻ ചാണ്ടി രാഹുലിനെ ധരിപ്പിച്ചു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എം. സുധീരൻ, വി.ഡി. സതീശൻ എന്നിവർ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സംസ്ഥാന പാർട്ടിയിലെ പല അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും ആശയക്കുഴപ്പം തുടരുകയാണ്.
പ്രതിസന്ധിഘട്ടത്തിൽ പാർട്ടി ഒറ്റക്കെട്ടായിരിക്കണമെന്നു നേതാക്കൾ പറയുന്പോഴും ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾ ആരും ഉപേക്ഷിക്കുന്നില്ല.
ജോർജ് കള്ളിവയലിൽ