ന്യൂഡൽഹി: പാതയോരത്തെ മദ്യവിൽപന നിരോധനത്തിൽ ചണ്ഡിഗഡ് നഗര പരിധിയിൽ കൊടുത്ത ഇളവ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരേ കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ജൂലൈ 11ലെ സുപ്രീംകോടതി ഉത്തരവിൽ കൂടുതൽ വ്യക്തതത വരുത്തണമെന്നു സുധീരൻ ഹർജിയിൽ ആവശ്യപ്പെട്ടു.
ജൂലൈ 11ന് കേസ് പരിഗണിച്ചപ്പോൾ ആരുംതന്നെ മദ്യവിൽപന നിരോധനത്തിൽനിന്ന് മുനിസിപ്പാലിറ്റി പരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നു ഹർജിയിൽ വ്യക്തമാക്കി. അതിനാൽ അത്തരമൊരു ഇളവ് ചണ്ഡിഗഢ് അല്ലാത്ത മറ്റു നഗരസഭകൾക്ക് നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വ്യത്യസ്ത ന്യായങ്ങൾ നിരത്തി പാതയോരത്തെ മദ്യവിൽപന നിരോധന വിധിയിൽ ഇളവ് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികളൊക്കെ ജൂലൈ 11ന് സുപ്രീംകോടതി തള്ളിയതായിരുന്നു. എന്നിട്ടും കോടതി അന്നു പുറപ്പെടുവിച്ച വിധിയിൽ 2016 ഡിസംബർ 15ലെ സുപ്രീംകോടതി നിരോധനം മുനിസിപ്പൽ പരിധിയിലുള്ള ലൈസൻസുള്ള സ്ഥാപനങ്ങളെ മദ്യനിരോധനത്തിൽനിന്നു തടയുന്നില്ല എന്നു വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, സുപ്രീംകോടതി വിധിയിലെ മേൽ ഖണ്ഡിക കേരളം പോലുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നു സുധീരൻ ചുണ്ടിക്കാട്ടി. ഇതാകട്ടെ നേരത്തെ പുറപ്പെടുവിച്ച വിധിയുടെ ഫലം റദ്ദാക്കുന്നതുമാണ്. അതിനാൽ മദ്യവിൽപന നിരോധനത്തിൽനിന്നു മുനിസിപ്പൽ പരിധിയിലെ സ്ഥാപനങ്ങൾ ഒഴിവാക്കിയ ജൂലൈ 11ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് ചണ്ഡിഗഢ് നഗരസഭയ്ക്കു വേണ്ടി മാത്രമുള്ളതാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കു ബാധകമല്ലെന്നും വ്യക്തമാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.
ജൂലൈ 11ന് കേസ് പരിഗണിച്ചപ്പോൾ ആരുംതന്നെ മദ്യവിൽപന നിരോധനത്തിൽനിന്ന് മുനിസിപ്പാലിറ്റി പരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നു ഹർജിയിൽ വ്യക്തമാക്കി. അതിനാൽ അത്തരമൊരു ഇളവ് ചണ്ഡിഗഢ് അല്ലാത്ത മറ്റു നഗരസഭകൾക്ക് നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വ്യത്യസ്ത ന്യായങ്ങൾ നിരത്തി പാതയോരത്തെ മദ്യവിൽപന നിരോധന വിധിയിൽ ഇളവ് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികളൊക്കെ ജൂലൈ 11ന് സുപ്രീംകോടതി തള്ളിയതായിരുന്നു. എന്നിട്ടും കോടതി അന്നു പുറപ്പെടുവിച്ച വിധിയിൽ 2016 ഡിസംബർ 15ലെ സുപ്രീംകോടതി നിരോധനം മുനിസിപ്പൽ പരിധിയിലുള്ള ലൈസൻസുള്ള സ്ഥാപനങ്ങളെ മദ്യനിരോധനത്തിൽനിന്നു തടയുന്നില്ല എന്നു വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, സുപ്രീംകോടതി വിധിയിലെ മേൽ ഖണ്ഡിക കേരളം പോലുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നു സുധീരൻ ചുണ്ടിക്കാട്ടി. ഇതാകട്ടെ നേരത്തെ പുറപ്പെടുവിച്ച വിധിയുടെ ഫലം റദ്ദാക്കുന്നതുമാണ്. അതിനാൽ മദ്യവിൽപന നിരോധനത്തിൽനിന്നു മുനിസിപ്പൽ പരിധിയിലെ സ്ഥാപനങ്ങൾ ഒഴിവാക്കിയ ജൂലൈ 11ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് ചണ്ഡിഗഢ് നഗരസഭയ്ക്കു വേണ്ടി മാത്രമുള്ളതാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കു ബാധകമല്ലെന്നും വ്യക്തമാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.