പാരീസ്: യുണൈറ്റഡ് നേഷൻ സ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്കോ) ഡയറക്ടർ ജനറൽ ആയി ഫ്രഞ്ചുകാരി ഔഡ്രി അസൂലേ തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിന്റെ മുൻ സാംസ്കാരിക മന്ത്രിയാണു 45 വയസുള്ള ഈ യഹൂദ വനിത.
ഇസ്രയേലിനെതിരായി യുനെസ്കോ പ്രവർത്തിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ഇസ്രയേലും യുനെസ്കോയിൽനിന്നു പിന്മാറ്റം പ്രഖ്യാപിച്ച് മൂന്നാം ദിവസമാണ് ഈ തെരഞ്ഞെടുപ്പ്. എട്ടു വർഷം ഈ യുഎൻ സംഘടനയെ നയിച്ച ബൾഗേറിയക്കാരി ഐറീന ബൊകോവയുടെ പിൻഗാമിയാകും അസൂലേ.
ഖത്തറിന്റെ ഹമദ് ബിൻ അബ്ദുൾ അസീസ് അൽ കവാരിയെ 28നെതിരേ 30 വോട്ടിനാണ് അസൂലേ പിന്തള്ളിയത്. യുനെസ്കോ സാരഥ്യം പിടിക്കാൻ അറബിരാജ്യങ്ങൾ ഇത്തവണ സംഘടിത ശ്രമം നടത്തിയിരുന്നു. ഒരാഴ്ച നീണ്ട തെരഞ്ഞെടുപ്പു പ്രക്രിയയിൽ അസൂലേ തുടക്കത്തിൽ പിന്നിലായിരുന്നു. ഈജിപ്ഷ്യൻ സ്ഥാനാർഥി അവസാന റൗണ്ടിൽ പിന്മാറിയത് ഫ്രഞ്ച് നേതാവിനു സഹായകമായി.
ഖത്തറിന്റെ അൽ കവാരിക്കു വലിയ വിജയസാധ്യതയാണ് ഏതാനും ദിവസംമുന്പു പറഞ്ഞിരുന്നത്. അദ്ദേഹം കടുത്ത യഹൂദവിരോധിയാണെന്നു യഹൂദ പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
യുനെസ്കോയിൽ പരിഷ്കാരം വേണ്ടതുണ്ടെന്ന അഭിപ്രായമാണ് അസൂലേ പ്രകടിപ്പിച്ചത്. അമേരിക്കൻ, ഇസ്രേലി ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന സൂചനയാണു നിയുക്ത സാരഥിയുടെ വാക്കുകളിലുള്ളത്. അടുത്ത മാസം യുനെസ്കോ പൊതുസഭ ചേർന്ന് എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുത്ത അസൂലേയെ ഔപചാരികമായി തെരഞ്ഞെടുക്കും.
ഫ്രാൻസിൽനിന്നു രണ്ടാം സാരഥി
പാരീസ് ആസ്ഥാനമായുള്ള യുനെസ്കോയുടെ രണ്ടാമത്തെ ഫ്രഞ്ച് സാരഥിയാണ് ഔഡ്രി അസൂലേ. 1961-74 കാലത്ത് റെനെ മഹ്യു യുനെസ്കോ ഡയറക്ടർ ജനറലായിരുന്നു. 195 രാജ്യങ്ങളാണ് 1945 നവംബർ 16-നു നിലവിൽ വന്ന സംഘടനയിലുള്ളത്.
സോഷ്യലിസ്റ്റ് പാർട്ടിക്കാരിയായ അസൂലേ മാനേജ്മെന്റിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. മൊറോക്കൻ വംശജയാണ്. പിതാവ് ആന്ദ്രേ അസൂലേ മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവിന്റെ ഉപദേഷ്ടാവാണ്.
ഇസ്രയേലിനെതിരായി യുനെസ്കോ പ്രവർത്തിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ഇസ്രയേലും യുനെസ്കോയിൽനിന്നു പിന്മാറ്റം പ്രഖ്യാപിച്ച് മൂന്നാം ദിവസമാണ് ഈ തെരഞ്ഞെടുപ്പ്. എട്ടു വർഷം ഈ യുഎൻ സംഘടനയെ നയിച്ച ബൾഗേറിയക്കാരി ഐറീന ബൊകോവയുടെ പിൻഗാമിയാകും അസൂലേ.
ഖത്തറിന്റെ ഹമദ് ബിൻ അബ്ദുൾ അസീസ് അൽ കവാരിയെ 28നെതിരേ 30 വോട്ടിനാണ് അസൂലേ പിന്തള്ളിയത്. യുനെസ്കോ സാരഥ്യം പിടിക്കാൻ അറബിരാജ്യങ്ങൾ ഇത്തവണ സംഘടിത ശ്രമം നടത്തിയിരുന്നു. ഒരാഴ്ച നീണ്ട തെരഞ്ഞെടുപ്പു പ്രക്രിയയിൽ അസൂലേ തുടക്കത്തിൽ പിന്നിലായിരുന്നു. ഈജിപ്ഷ്യൻ സ്ഥാനാർഥി അവസാന റൗണ്ടിൽ പിന്മാറിയത് ഫ്രഞ്ച് നേതാവിനു സഹായകമായി.
ഖത്തറിന്റെ അൽ കവാരിക്കു വലിയ വിജയസാധ്യതയാണ് ഏതാനും ദിവസംമുന്പു പറഞ്ഞിരുന്നത്. അദ്ദേഹം കടുത്ത യഹൂദവിരോധിയാണെന്നു യഹൂദ പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
യുനെസ്കോയിൽ പരിഷ്കാരം വേണ്ടതുണ്ടെന്ന അഭിപ്രായമാണ് അസൂലേ പ്രകടിപ്പിച്ചത്. അമേരിക്കൻ, ഇസ്രേലി ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന സൂചനയാണു നിയുക്ത സാരഥിയുടെ വാക്കുകളിലുള്ളത്. അടുത്ത മാസം യുനെസ്കോ പൊതുസഭ ചേർന്ന് എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുത്ത അസൂലേയെ ഔപചാരികമായി തെരഞ്ഞെടുക്കും.
ഫ്രാൻസിൽനിന്നു രണ്ടാം സാരഥി
പാരീസ് ആസ്ഥാനമായുള്ള യുനെസ്കോയുടെ രണ്ടാമത്തെ ഫ്രഞ്ച് സാരഥിയാണ് ഔഡ്രി അസൂലേ. 1961-74 കാലത്ത് റെനെ മഹ്യു യുനെസ്കോ ഡയറക്ടർ ജനറലായിരുന്നു. 195 രാജ്യങ്ങളാണ് 1945 നവംബർ 16-നു നിലവിൽ വന്ന സംഘടനയിലുള്ളത്.
സോഷ്യലിസ്റ്റ് പാർട്ടിക്കാരിയായ അസൂലേ മാനേജ്മെന്റിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. മൊറോക്കൻ വംശജയാണ്. പിതാവ് ആന്ദ്രേ അസൂലേ മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവിന്റെ ഉപദേഷ്ടാവാണ്.