ധാക്ക: ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സുരേന്ദ്ര കുമാർ സിൻഹ നിർബന്ധിത അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. സുപ്രീംകോടതി ജഡ്ജിമാരെ ഇംപീച്ച് ചെയ്യാൻ പാർലമെന്റിനുള്ള അധികാരം റദ്ദാക്കിയ സിൻഹയുടെ വിധിയിൽ ഷെയ്ഖ് ഹസീന സർക്കാരിനുള്ള അതൃപ്തിയാണു കാരണം.
ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന പ്രഥമ ഹിന്ദുവാണ് സിൻഹ. ഈ മാസം മൂന്നു മുതൽ ഒരു മാസത്തേക്ക് അദ്ദേഹം രോഗാവധിയെടുത്തെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്കു പോയ സിൻഹ തനിക്ക് ഒരസുഖവുമില്ലെന്നു പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യാൻ പാർലമെന്റിന് അധികാരം നല്കുന്ന ഭരണഘടനയുടെ 16ാം ഭേദഗതി ജൂലൈയിലാണ് സിൻഹ ഒരു ഉത്തരവിലൂടെ അസാധുവാക്കിയത്. പാർലമെന്റിനെ അപമാനിച്ച ചീഫ് ജസ്റ്റീസ് രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രി ഹസീന ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സിൻഹയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.
2018 ജനുവരി വരെയാണ് സിൻഹയുടെ ഔദ്യോഗിക കാലാവധി.
ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന പ്രഥമ ഹിന്ദുവാണ് സിൻഹ. ഈ മാസം മൂന്നു മുതൽ ഒരു മാസത്തേക്ക് അദ്ദേഹം രോഗാവധിയെടുത്തെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്കു പോയ സിൻഹ തനിക്ക് ഒരസുഖവുമില്ലെന്നു പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരെ കുറ്റവിചാരണ ചെയ്യാൻ പാർലമെന്റിന് അധികാരം നല്കുന്ന ഭരണഘടനയുടെ 16ാം ഭേദഗതി ജൂലൈയിലാണ് സിൻഹ ഒരു ഉത്തരവിലൂടെ അസാധുവാക്കിയത്. പാർലമെന്റിനെ അപമാനിച്ച ചീഫ് ജസ്റ്റീസ് രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രി ഹസീന ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സിൻഹയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.
2018 ജനുവരി വരെയാണ് സിൻഹയുടെ ഔദ്യോഗിക കാലാവധി.