സീയൂൾ: ദക്ഷിണകൊറിയയുമായി ചേർന്ന് അമേരിക്ക നടത്താനൊരുങ്ങുന്ന നാവികസേനാ അഭ്യാസത്തിനു മറുപടിയായി പുതിയൊരു മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നു. ദക്ഷിണകൊറിയയിലെ ഒരു പത്രമാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞത്. ലോഞ്ചറുകളിൽ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളുടെ നീക്കം ഉപഗ്രഹങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
അമേരിക്കയിലെ അലാസ്ക വരെ ദൂരപരിധിയുള്ള ഹ്വാസോംഗ്-14 ഭൂഖണ്ഡാന്തര മിസൈൽ, പസഫിക്കിലെ അമേരിക്കൻ സേനാതാവളമായ ഗ്വാമിലേക്കു പ്രയോഗിക്കുമെന്നു ഭീഷണി മുഴക്കിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഹ്വാസോംഗ്-12 എന്നിവയിൽ ഏതെങ്കിലുമൊന്നാകാം പരീക്ഷിക്കപ്പെടുക. ഇതിനേക്കാളൊക്കെ ദൂരപരിധിയുള്ളതും അമേരിക്കയുടെ പടിഞ്ഞാറൻ മേഖലവരെ പ്രഹരശേഷിയുള്ളതുമായ പുതിയ ഹ്വാസോംഗ്-13 മിസൈലും പരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നു പത്രം പറയുന്നു. നിരവധി മിസൈൽ പരീക്ഷണങ്ങളും ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പായി അമേരിക്ക മേഖലയിൽ സൈനികവിന്യാസം ശക്തമാക്കിയിരിക്കുകയാണ്.
അമേരിക്കയിലെ അലാസ്ക വരെ ദൂരപരിധിയുള്ള ഹ്വാസോംഗ്-14 ഭൂഖണ്ഡാന്തര മിസൈൽ, പസഫിക്കിലെ അമേരിക്കൻ സേനാതാവളമായ ഗ്വാമിലേക്കു പ്രയോഗിക്കുമെന്നു ഭീഷണി മുഴക്കിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഹ്വാസോംഗ്-12 എന്നിവയിൽ ഏതെങ്കിലുമൊന്നാകാം പരീക്ഷിക്കപ്പെടുക. ഇതിനേക്കാളൊക്കെ ദൂരപരിധിയുള്ളതും അമേരിക്കയുടെ പടിഞ്ഞാറൻ മേഖലവരെ പ്രഹരശേഷിയുള്ളതുമായ പുതിയ ഹ്വാസോംഗ്-13 മിസൈലും പരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നു പത്രം പറയുന്നു. നിരവധി മിസൈൽ പരീക്ഷണങ്ങളും ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പായി അമേരിക്ക മേഖലയിൽ സൈനികവിന്യാസം ശക്തമാക്കിയിരിക്കുകയാണ്.