ബെർലിൻ: പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ അധ്യക്ഷന്മാരുടെ സമ്മേളനം 18 മുതൽ 22 വരെ ജർമനിയിലെ ബെർലിനിൽ നടക്കും.
19നു നടക്കുന്ന സമ്മേളനത്തിൽ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവാ, കോപ്റ്റിക് പാത്രിയർക്കീസ് പോപ് തവദ്രോസ് രണ്ടാമൻ, അർമേനിയൻ കാതോലിക്ക കരേകിൻ ദ്വിതീയൻ, കേരളത്തിൽനിന്നു മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ തുടങ്ങിയവർ സംബന്ധിക്കും.
20നു ജർമനിയിലെ ഇവാഞ്ചലിക്കൽ സഭകളുടെ ആഭിമുഖ്യത്തിൽ ’പൂർവ ഏഷ്യൻ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. ‘സ്വതന്ത്ര ഭാരതത്തിലെ മാർത്തോമൻ ക്രൈസ്തവരുടെ സ്വത്വം’ എന്ന വിഷയത്തിൽ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.
സഭാധ്യക്ഷന്മാർ 18നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയ്റെ സന്ദർശിക്കുന്നുണ്ട്.
19നു നടക്കുന്ന സമ്മേളനത്തിൽ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവാ, കോപ്റ്റിക് പാത്രിയർക്കീസ് പോപ് തവദ്രോസ് രണ്ടാമൻ, അർമേനിയൻ കാതോലിക്ക കരേകിൻ ദ്വിതീയൻ, കേരളത്തിൽനിന്നു മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ തുടങ്ങിയവർ സംബന്ധിക്കും.
20നു ജർമനിയിലെ ഇവാഞ്ചലിക്കൽ സഭകളുടെ ആഭിമുഖ്യത്തിൽ ’പൂർവ ഏഷ്യൻ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. ‘സ്വതന്ത്ര ഭാരതത്തിലെ മാർത്തോമൻ ക്രൈസ്തവരുടെ സ്വത്വം’ എന്ന വിഷയത്തിൽ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.
സഭാധ്യക്ഷന്മാർ 18നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയ്റെ സന്ദർശിക്കുന്നുണ്ട്.