ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ പാനമഗേറ്റ് അഴിമതിക്കേസിൽ കുറ്റം ചുമത്തുന്നത് അക്കൗണ്ടബിലിറ്റി കോടതി വീണ്ടും നീട്ടിവച്ചു. ഈ മാസം 19ന് ഷരീഫ്, പുത്രി മറിയം, മറിയത്തിന്റെ ഭർത്താവ് സഫ്ദർ എന്നിവർക്കെതിരേ കുറ്റം ചുമത്തുമെന്നു കോടതി വ്യക്തമാക്കി.
ഇന്നലെ ഷരീഫിനെതിരേ കുറ്റം ചുമത്താനിരുന്നതാണ്. ഭാര്യയുടെ ചികിത്സാർഥം ലണ്ടനിലേക്കു പോയ ഷരീഫ് കോടതിയിൽ എത്തിയില്ല. മറിയവും ഭർത്താവും എത്തിയപ്പോൾ ഭരണകക്ഷിക്കാരായ അഭിഭാഷകർ കോടതിമുറിയിൽ ബലമായി പ്രവേശിക്കാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു അഭിഭാഷകനു പരിക്കേറ്റു. കോടതിമുറിയിൽ കടന്ന അഭിഭാഷകർ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു. ഇതിനിടെ ചില അഭിഭാഷകർ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പ്രോസിക്യൂഷൻ ടീം അംഗങ്ങളുമായും ഏറ്റുമുട്ടി.
ഇതേത്തുടർന്ന് ജഡ്ജി മുഹമ്മദ് ബഷീർ കോടതി നടപടികൾ നിർത്തിവച്ചു. കോടതി വീണ്ടും 19നു ചേരുമെന്നും അന്നു നവാസിനും മകൾ മറിയത്തിനും ഭർത്താവ് സഫ്ദറിനും എതിരേ കുറ്റം ചുമത്തുമെന്നും ജഡ്ജി അറിയിച്ചു.
കോടതിയിലുണ്ടായ ബഹളത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിനോടു മറിയം ആവശ്യപ്പെട്ടു. അഭിഭാഷകർക്കു കോടതിമുറിയിൽ പ്രവേശനം നിഷേധിച്ചതിൽ അവർ അതൃപ്തി രേഖപ്പെടുത്തി.
സുപ്രീംകോടതി അയോഗ്യനാക്കിയതിനെത്തുടർന്നു നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിപദം രാജിവച്ച് ആഴ്ചകൾക്കകമാണ് അദ്ദേഹത്തിനും മക്കൾക്കുമെതിരേ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം.
ഷരീഫ് ലണ്ടനിൽനിന്നു മടങ്ങിയെത്തി കോടതിയിൽ ഹാജരായെങ്കിലും പിന്നീട് തിരിച്ചുപോകുകയായിരുന്നു. മക്കളായ ഹസൻ, ഹുസൈൻ എന്നിവർ ഇപ്പോഴും ലണ്ടനിലാണ്. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ നടപടി എടുക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. ഹസന്റെയും ഹുസൈന്റെയും പേരിലുള്ള കേസുകൾ പ്രത്യേകമായി കേൾക്കാനും നിശ്ചയിച്ചു.
ഇതിനിടെ, ഷരീഫിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിനെതിരേ കുറ്റം ചുമത്താനാവില്ലെന്ന് അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പ്രോസിക്യൂട്ടർ ജനറൽ ചൗധരി ഖലിക്കുസ്മാൻ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാൾക്ക് എതിരേ അയാളുടെ അസാന്നിധ്യത്തിൽ കുറ്റം ചുമത്താനാവില്ലെന്നാണു നിയമത്തിൽ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെ ഷരീഫിനെതിരേ കുറ്റം ചുമത്താനിരുന്നതാണ്. ഭാര്യയുടെ ചികിത്സാർഥം ലണ്ടനിലേക്കു പോയ ഷരീഫ് കോടതിയിൽ എത്തിയില്ല. മറിയവും ഭർത്താവും എത്തിയപ്പോൾ ഭരണകക്ഷിക്കാരായ അഭിഭാഷകർ കോടതിമുറിയിൽ ബലമായി പ്രവേശിക്കാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു അഭിഭാഷകനു പരിക്കേറ്റു. കോടതിമുറിയിൽ കടന്ന അഭിഭാഷകർ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു. ഇതിനിടെ ചില അഭിഭാഷകർ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പ്രോസിക്യൂഷൻ ടീം അംഗങ്ങളുമായും ഏറ്റുമുട്ടി.
ഇതേത്തുടർന്ന് ജഡ്ജി മുഹമ്മദ് ബഷീർ കോടതി നടപടികൾ നിർത്തിവച്ചു. കോടതി വീണ്ടും 19നു ചേരുമെന്നും അന്നു നവാസിനും മകൾ മറിയത്തിനും ഭർത്താവ് സഫ്ദറിനും എതിരേ കുറ്റം ചുമത്തുമെന്നും ജഡ്ജി അറിയിച്ചു.
കോടതിയിലുണ്ടായ ബഹളത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിനോടു മറിയം ആവശ്യപ്പെട്ടു. അഭിഭാഷകർക്കു കോടതിമുറിയിൽ പ്രവേശനം നിഷേധിച്ചതിൽ അവർ അതൃപ്തി രേഖപ്പെടുത്തി.
സുപ്രീംകോടതി അയോഗ്യനാക്കിയതിനെത്തുടർന്നു നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിപദം രാജിവച്ച് ആഴ്ചകൾക്കകമാണ് അദ്ദേഹത്തിനും മക്കൾക്കുമെതിരേ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം.
ഷരീഫ് ലണ്ടനിൽനിന്നു മടങ്ങിയെത്തി കോടതിയിൽ ഹാജരായെങ്കിലും പിന്നീട് തിരിച്ചുപോകുകയായിരുന്നു. മക്കളായ ഹസൻ, ഹുസൈൻ എന്നിവർ ഇപ്പോഴും ലണ്ടനിലാണ്. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ നടപടി എടുക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. ഹസന്റെയും ഹുസൈന്റെയും പേരിലുള്ള കേസുകൾ പ്രത്യേകമായി കേൾക്കാനും നിശ്ചയിച്ചു.
ഇതിനിടെ, ഷരീഫിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിനെതിരേ കുറ്റം ചുമത്താനാവില്ലെന്ന് അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പ്രോസിക്യൂട്ടർ ജനറൽ ചൗധരി ഖലിക്കുസ്മാൻ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാൾക്ക് എതിരേ അയാളുടെ അസാന്നിധ്യത്തിൽ കുറ്റം ചുമത്താനാവില്ലെന്നാണു നിയമത്തിൽ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.