സാന്റാറോസ: വടക്കൻ കലിഫോർണിയയിൽ ഞായറാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരെ അണയ്ക്കാനായിട്ടില്ല. ഇതിനകം 31 പേർക്കു ജീവഹാനി നേരിട്ടു. 400 പേരെ കാണാതായിട്ടുണ്ട്.
മുന്തിരിത്തോപ്പുകൾ ഏറെയുള്ള മേഖലയിലെ 76,000 ഹെക്ടർ ഭൂമി അഗ്നിക്കിരയായി. 20 സ്ഥലങ്ങളിൽ കാണപ്പെട്ട തീ അണയ്ക്കാനായി 8,000 അഗ്നിശമന സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ശക്തമായ കാറ്റുവീശുന്നതിനാൽ തീ കൂടുതൽ സ്ഥലങ്ങളിലേക്കു പടരാൻ സാധ്യതയുണ്ട്. സാന്റാറോസ മേഖലയിൽ 2,834 വീടുകൾ കത്തിനശിച്ചു. സൊനോമാ കൗണ്ടിയിൽ നിന്നു മാത്രം 25,000 പേരെ ഒഴിപ്പിച്ചുമാറ്റി. എട്ടു കൗണ്ടികളിൽ ഗവർണർ ജെറി ബ്രൗൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മുന്തിരിത്തോപ്പുകൾ ഏറെയുള്ള മേഖലയിലെ 76,000 ഹെക്ടർ ഭൂമി അഗ്നിക്കിരയായി. 20 സ്ഥലങ്ങളിൽ കാണപ്പെട്ട തീ അണയ്ക്കാനായി 8,000 അഗ്നിശമന സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ശക്തമായ കാറ്റുവീശുന്നതിനാൽ തീ കൂടുതൽ സ്ഥലങ്ങളിലേക്കു പടരാൻ സാധ്യതയുണ്ട്. സാന്റാറോസ മേഖലയിൽ 2,834 വീടുകൾ കത്തിനശിച്ചു. സൊനോമാ കൗണ്ടിയിൽ നിന്നു മാത്രം 25,000 പേരെ ഒഴിപ്പിച്ചുമാറ്റി. എട്ടു കൗണ്ടികളിൽ ഗവർണർ ജെറി ബ്രൗൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.