അലാഹബാദ്: കോളിളക്കം സൃഷ്ടിച്ച ഡൽഹിയിലെ ആരുഷി വധക്കേസിൽ, രാജേഷ് തൽവാറിനെയും ഭാര്യ നൂപുറിനെയും തെളിവുകളുടെ അഭാവത്തിൽ അലാഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി.
2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടർമാരായ രാജേഷ്-നൂപുർ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരൻ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസിൽ കണ്ടെത്തി.
സാഹചര്യത്തെളിവുകളുൾപ്പെടെ ഒന്നും പ്രതികൾക്കെതിരേ നിലനിൽക്കില്ലെന്നു കണ്ടെത്തിയാണു ഹൈക്കോതിയുടെ വിധി. 2013 നവംബർ 28നാണു പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അലാഹബാദ് ഹൈക്കോടതിയുടെ വിധിയോടെ, നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗാസിയാബാദിലെ ദസ്ന ജയിലിൽനിന്നു തൽവാർ ദന്പതികൾ ഇന്നു പുറത്തിറങ്ങിയേക്കും.
സിബിഐ കോടതി വിധിക്കെതിരേ തൽവാർ ദന്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബി.കെ. നാരായണയും ജസ്റ്റീസ് എ.കെ. മിശ്രയും അടങ്ങുന്ന ബെഞ്ചിന്റെ വിധി. ഹൈക്കോടതി വിധി പഠിച്ചശേഷം തുടർനടപടിക ൾ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.
നീതിന്യായസംവിധാനത്തോടു നന്ദിയുണ്ടെന്നു കോടതിവിധിയോട് നൂപുറിന്റെ പിതാവ് ബി.ജി.ചിട്നിസ് പ്രതികരിച്ചു.ആരുഷിയുടെ മാതാപിതാക്കൾ മാനസികമായി തകർന്ന അവസ്ഥയിലായിരു ന്നുവെന്ന് വ്യോമസേനയിലെ ഗ്രൂപ്പ്ക്യാപ്റ്റനായിരുന്ന അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിൽ മകളെ ജയിലഴിക്കുള്ളിൽ കാണുന്നത് ദുഃഖകരമായിരുന്നു വെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തക രോട് അദ്ദേഹം പറഞ്ഞു.
2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടർമാരായ രാജേഷ്-നൂപുർ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരൻ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസിൽ കണ്ടെത്തി.
സാഹചര്യത്തെളിവുകളുൾപ്പെടെ ഒന്നും പ്രതികൾക്കെതിരേ നിലനിൽക്കില്ലെന്നു കണ്ടെത്തിയാണു ഹൈക്കോതിയുടെ വിധി. 2013 നവംബർ 28നാണു പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അലാഹബാദ് ഹൈക്കോടതിയുടെ വിധിയോടെ, നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗാസിയാബാദിലെ ദസ്ന ജയിലിൽനിന്നു തൽവാർ ദന്പതികൾ ഇന്നു പുറത്തിറങ്ങിയേക്കും.
സിബിഐ കോടതി വിധിക്കെതിരേ തൽവാർ ദന്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബി.കെ. നാരായണയും ജസ്റ്റീസ് എ.കെ. മിശ്രയും അടങ്ങുന്ന ബെഞ്ചിന്റെ വിധി. ഹൈക്കോടതി വിധി പഠിച്ചശേഷം തുടർനടപടിക ൾ സ്വീകരിക്കുമെന്ന് സിബിഐ അറിയിച്ചു.
നീതിന്യായസംവിധാനത്തോടു നന്ദിയുണ്ടെന്നു കോടതിവിധിയോട് നൂപുറിന്റെ പിതാവ് ബി.ജി.ചിട്നിസ് പ്രതികരിച്ചു.ആരുഷിയുടെ മാതാപിതാക്കൾ മാനസികമായി തകർന്ന അവസ്ഥയിലായിരു ന്നുവെന്ന് വ്യോമസേനയിലെ ഗ്രൂപ്പ്ക്യാപ്റ്റനായിരുന്ന അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിൽ മകളെ ജയിലഴിക്കുള്ളിൽ കാണുന്നത് ദുഃഖകരമായിരുന്നു വെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തക രോട് അദ്ദേഹം പറഞ്ഞു.