മുംബൈ: മഹാരാഷ്ട്രയിലെ നാന്ദെഡ്-വഘാല കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ വിജയം. ആകെയുള്ള 81 സീറ്റുകളിൽ 71 എണ്ണം കോൺഗ്രസ് നേടി. ഏതുവിധേനയും നാന്ദെഡ് പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു തടയിടാനായതു കോൺഗ്രസിനു നേട്ടമായി.
ബിജെപിക്കു കേവലം അഞ്ചു സീറ്റു മാത്രമാണു നേടാനായത്. ശിവസേനയ്ക്ക് രണ്ടു സീറ്റു ലഭിച്ചു. എൻസിപി വട്ടപ്പൂജ്യമായി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ തട്ടകമാണു നാന്ദെഡ്. കഴിഞ്ഞ തവണ കോൺഗ്രസ് (41 ), ശിവസേന(14), മജ്ലിസെ ഇത്തേഹാദുൽ മുസ്ലിമിൻ(11), എൻസിപി(10) എന്നിങ്ങനെയായിരുന്നു കക്ഷിനില.
കൾ. ഇത്തവണ എംഐഎമ്മിന് ഒരു സീറ്റു പോലും വിജയിക്കാനായില്ല.മുംബൈ കോർപറേഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. ശിവസേന സ്ഥാനാർഥിയെയാണു പരാജയപ്പെടുത്തിയത്. കോൺഗ്രസ് കൗൺസിലർ പ്രമീള പാട്ടീലിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇതോടെ 227 അംഗ കൗൺസിലിൽ ബിജെപിയുടെ അംഗബലം 83 ആയി. ശിവസേനയ്ക്ക് 84 അംഗങ്ങളാണുള്ളത്.
ബിജെപിക്കു കേവലം അഞ്ചു സീറ്റു മാത്രമാണു നേടാനായത്. ശിവസേനയ്ക്ക് രണ്ടു സീറ്റു ലഭിച്ചു. എൻസിപി വട്ടപ്പൂജ്യമായി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ തട്ടകമാണു നാന്ദെഡ്. കഴിഞ്ഞ തവണ കോൺഗ്രസ് (41 ), ശിവസേന(14), മജ്ലിസെ ഇത്തേഹാദുൽ മുസ്ലിമിൻ(11), എൻസിപി(10) എന്നിങ്ങനെയായിരുന്നു കക്ഷിനില.
കൾ. ഇത്തവണ എംഐഎമ്മിന് ഒരു സീറ്റു പോലും വിജയിക്കാനായില്ല.മുംബൈ കോർപറേഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. ശിവസേന സ്ഥാനാർഥിയെയാണു പരാജയപ്പെടുത്തിയത്. കോൺഗ്രസ് കൗൺസിലർ പ്രമീള പാട്ടീലിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇതോടെ 227 അംഗ കൗൺസിലിൽ ബിജെപിയുടെ അംഗബലം 83 ആയി. ശിവസേനയ്ക്ക് 84 അംഗങ്ങളാണുള്ളത്.