ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്ന് ആർഎസ്എസ്. ആരോപണങ്ങൾക്കു തെളിവുണ്ടാകണമെന്നും അതു തെളിയിക്കാൻ ആരോപണം ഉന്നയിച്ചവർ തയാറാകണമെന്നും ആർഎസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബെല പറഞ്ഞു. ഭോപ്പാലിൽ നടന്ന യോഗത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
ആർക്കെതിരേയെങ്കിലും അഴിമതിയാരോപണം ഉണ്ടായാൽ അവർക്കെതിരേ അന്വേഷണം നടത്തണം. എന്നാൽ, തെറ്റായി എന്തെങ്കിലും നടന്നു എന്നതിനു പ്രാഥമികമായി തെളിവുകൾ ആവശ്യമാണ്. അത്തരം തെളിവുകൾ ഹാജരാക്കേണ്ടത് ആരോപണം ഉന്നയിച്ചവരുടെ ചുമതലയാണെന്നും ഹൊസബെല പറഞ്ഞു. ജയ് ഷായുടെ കന്പനിക്കു ലഭിച്ചിട്ടുള്ള വായ്പകളും കന്പനിയുടെ വരുമാനത്തിലുണ്ടായ അവിശ്വസനീയമായ വളർച്ചയും സുതാര്യമാണെന്നു ആർഎസ്എസ് വിലയിരുത്തിയതായും നേതാക്കൾ വെളിപ്പെടുത്തി.
അമിത് ഷായുടെ മകനെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യമാണെന്നു മുതിർന്ന നേതാവ് യശ്വന്ത് സിൻഹ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവർ പറഞ്ഞത്.
ജയ് ഷായുടെ ടെന്പിൾ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ 16,000 മടങ്ങ് വരുമാന വർധനവുണ്ടായതുമായി ബന്ധപ്പെട്ട് ദ വയർ എന്ന വെബ്സൈറ്റായിരുന്നു വാർത്ത പുറത്തുവിട്ടത്. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ആർക്കെതിരേയെങ്കിലും അഴിമതിയാരോപണം ഉണ്ടായാൽ അവർക്കെതിരേ അന്വേഷണം നടത്തണം. എന്നാൽ, തെറ്റായി എന്തെങ്കിലും നടന്നു എന്നതിനു പ്രാഥമികമായി തെളിവുകൾ ആവശ്യമാണ്. അത്തരം തെളിവുകൾ ഹാജരാക്കേണ്ടത് ആരോപണം ഉന്നയിച്ചവരുടെ ചുമതലയാണെന്നും ഹൊസബെല പറഞ്ഞു. ജയ് ഷായുടെ കന്പനിക്കു ലഭിച്ചിട്ടുള്ള വായ്പകളും കന്പനിയുടെ വരുമാനത്തിലുണ്ടായ അവിശ്വസനീയമായ വളർച്ചയും സുതാര്യമാണെന്നു ആർഎസ്എസ് വിലയിരുത്തിയതായും നേതാക്കൾ വെളിപ്പെടുത്തി.
അമിത് ഷായുടെ മകനെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യമാണെന്നു മുതിർന്ന നേതാവ് യശ്വന്ത് സിൻഹ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവർ പറഞ്ഞത്.
ജയ് ഷായുടെ ടെന്പിൾ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ 16,000 മടങ്ങ് വരുമാന വർധനവുണ്ടായതുമായി ബന്ധപ്പെട്ട് ദ വയർ എന്ന വെബ്സൈറ്റായിരുന്നു വാർത്ത പുറത്തുവിട്ടത്. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.