ന്യൂഡൽഹി: കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള 553 സൂപ്പർ സ്പെഷാലിറ്റി സീറ്റുകളിൽ പ്രവേശനം നടത്താൻ സുപ്രീം കോടതി ഉത്തരവ്. പത്തു ദിവസത്തിനുള്ളിൽ കൗൺസലിംഗ് അടക്കമുള്ളവ പൂർത്തിയാക്കണം. കേരളാ ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണു സുപ്രിം കോടതിയുടെ നടപടി.
മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള സമയ പരിധി സെപ്റ്റംബർ 14 ന് അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എതിർത്തതു തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതി ഉത്തരവിട്ടത്. സാങ്കേതിക കാര്യങ്ങൾ വിദ്യാർഥികളുടെ ഭാവിക്ക് തടസമാകരുതെന്നും ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൗൺസലിംഗ് നടത്താനുള്ള തിയതി നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ പ്രമുഖ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം.
ഡിജിഎച്ച്എസിന്റെയും മെഡിക്കൽ കൗൺസിലിന്റെയും വെബ്സൈറ്റുകളിൽ ഇതു പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള സമയ പരിധി സെപ്റ്റംബർ 14 ന് അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എതിർത്തതു തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതി ഉത്തരവിട്ടത്. സാങ്കേതിക കാര്യങ്ങൾ വിദ്യാർഥികളുടെ ഭാവിക്ക് തടസമാകരുതെന്നും ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൗൺസലിംഗ് നടത്താനുള്ള തിയതി നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ പ്രമുഖ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം.
ഡിജിഎച്ച്എസിന്റെയും മെഡിക്കൽ കൗൺസിലിന്റെയും വെബ്സൈറ്റുകളിൽ ഇതു പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.