ലണ്ടൻ : ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിച്ചിരുന്ന വൈറ്റ് വിഡോ(വെള്ളക്കാരി വിധവ) എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് വനിത സാലി ജോണ്സും അവരുടെ പന്ത്രണ്ടുവയസുള്ള പുത്രനും സിറിയയിൽ ജൂണിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഐഎസ് ആസ്ഥാനമായ റാഖായിൽനിന്നു പലായനം ചെയ്യുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നു പറയപ്പെടുന്നു. മൂന്നൂവർഷത്തിലേറെയായി ഇവരുടെ പേര് ലോകത്തിലെ കൊടുംഭീകരരുടെ പട്ടികയിൽ ഉണ്ട്.
ഐഎസിന്റെ ഹാക്കർ വിഭാഗത്തിലെ ജൂനൈദ് ഹൂസൈനുമായി പരിചയപ്പെട്ട സാലി 2013ൽ മകനോടൊപ്പം സിറിയയിലേക്കു കടക്കുകയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്ത് ജുനൈദിനെ വിവാഹം കഴിക്കുകയുമായിരുന്നു. 2015ലെ ഡ്രോൺ ആക്രമണത്തിൽ ജുനൈദ് കൊല്ലപ്പെട്ടതിനെത്തുടർന്നാണു ബ്രിട്ടീഷ് മാധ്യമങ്ങൾ ഇവർക്ക് വൈറ്റ് വിഡോ എന്ന പേരു ചാർത്തിക്കൊടുത്തത്.
ഇംഗ്ളണ്ടിലെ ചാത്താം സ്വദേശിയായ സാലി നേരത്തെ റോക് ഗായികയായിരുന്നു. ഐഎസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്യുന്ന ജോലിയാണു സിറിയയിൽ സാലിക്കു കിട്ടിയത്. കന്യാസ്ത്രിയുടെ വേഷത്തിൽ തോക്കും ചൂണ്ടിനിൽക്കുന്ന ഇവരുടെ ഫോട്ടോകൾ ഐഎസിന്റെ പ്രചാരണ വീഡിയോകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഐഎസിന്റെ ഹാക്കർ വിഭാഗത്തിലെ ജൂനൈദ് ഹൂസൈനുമായി പരിചയപ്പെട്ട സാലി 2013ൽ മകനോടൊപ്പം സിറിയയിലേക്കു കടക്കുകയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്ത് ജുനൈദിനെ വിവാഹം കഴിക്കുകയുമായിരുന്നു. 2015ലെ ഡ്രോൺ ആക്രമണത്തിൽ ജുനൈദ് കൊല്ലപ്പെട്ടതിനെത്തുടർന്നാണു ബ്രിട്ടീഷ് മാധ്യമങ്ങൾ ഇവർക്ക് വൈറ്റ് വിഡോ എന്ന പേരു ചാർത്തിക്കൊടുത്തത്.
ഇംഗ്ളണ്ടിലെ ചാത്താം സ്വദേശിയായ സാലി നേരത്തെ റോക് ഗായികയായിരുന്നു. ഐഎസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്യുന്ന ജോലിയാണു സിറിയയിൽ സാലിക്കു കിട്ടിയത്. കന്യാസ്ത്രിയുടെ വേഷത്തിൽ തോക്കും ചൂണ്ടിനിൽക്കുന്ന ഇവരുടെ ഫോട്ടോകൾ ഐഎസിന്റെ പ്രചാരണ വീഡിയോകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.