പാരീസ്: സ്വപ്നത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തിയ മിഷേൽ ഴൂവെ (91) അന്തരിച്ചു. മനുഷ്യരെപ്പോലെ മൃഗങ്ങളും സ്വപ്നം കാണുന്നുണ്ടെന്നും സ്വപ്നങ്ങളെ നിയന്ത്രിക്കുന്നതു മസ്തിഷ്കത്തിന്റെ ചുവട്ടിലുള്ള പോൺസ് എന്ന ഭാഗമാണെന്നും ഴൂവെ വിശദീകരിച്ചു.
ഉറക്കത്തിനിടെ കൺപോളകൾ അടഞ്ഞിരിക്കുന്പോഴും മിഴികൾ വേഗം ചലിക്കുന്ന അവസ്ഥയുണ്ട്. റാപ്പിഡ് ഐ മൂവ്മെന്റ് (റെം) സമയം എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സമയത്തു മസ്തിഷ്കം, ഉണർന്നിരുന്നാൽ എന്നതുപോലെ സജീവമായിരിക്കുമെന്ന് ഇലക്ട്രോ എൻസെഫാലോഗ്രാഫ് (ഇഇജി) നിരീക്ഷണങ്ങൾ തെളിയിച്ചു.
യുക്തിചിന്തയ്ക്കു നിദാനമായ മസ്തിഷ്കഭാഗമാകും സ്വപ്നങ്ങളെ നിയന്ത്രിക്കുന്നതെന്ന പഠനമാണ് 1950-കളിൽ ഗവേഷണം തുടങ്ങിയ ഴൂവെ തിരുത്തിയത്. ശരീരം അനങ്ങാതെ കിടക്കുന്പോഴും മസ്തിഷ്കം സജീവമായിരിക്കുന്ന വൈരുദ്ധ്യവും ഈ സ്വപ്നവേളയിൽ ഉണ്ട്.
1993-ൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച "ദ പാരഡോക്സ് ഓഫ് സ്ലീപ്: ദ സ്റ്റോറി ഓഫ് ഡ്രീമിംഗ്’ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. കിഴക്കൻ ഫ്രാൻസിൽ ജനിച്ച ഴൂവെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ സേനയ്ക്കെതിരേ പൊരുതി. സ്വപ്നങ്ങളെപ്പറ്റി നൂറ്റാണ്ടുകളായുള്ള പഠനങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളും രചിച്ചു. സ്വന്തം സ്വപ്നങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന ഇദ്ദേഹം "സ്വപ്നക്കൊട്ടാരം’ എന്നൊരു നോവലും എഴുതി.
ഉറക്കത്തിനിടെ കൺപോളകൾ അടഞ്ഞിരിക്കുന്പോഴും മിഴികൾ വേഗം ചലിക്കുന്ന അവസ്ഥയുണ്ട്. റാപ്പിഡ് ഐ മൂവ്മെന്റ് (റെം) സമയം എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സമയത്തു മസ്തിഷ്കം, ഉണർന്നിരുന്നാൽ എന്നതുപോലെ സജീവമായിരിക്കുമെന്ന് ഇലക്ട്രോ എൻസെഫാലോഗ്രാഫ് (ഇഇജി) നിരീക്ഷണങ്ങൾ തെളിയിച്ചു.
യുക്തിചിന്തയ്ക്കു നിദാനമായ മസ്തിഷ്കഭാഗമാകും സ്വപ്നങ്ങളെ നിയന്ത്രിക്കുന്നതെന്ന പഠനമാണ് 1950-കളിൽ ഗവേഷണം തുടങ്ങിയ ഴൂവെ തിരുത്തിയത്. ശരീരം അനങ്ങാതെ കിടക്കുന്പോഴും മസ്തിഷ്കം സജീവമായിരിക്കുന്ന വൈരുദ്ധ്യവും ഈ സ്വപ്നവേളയിൽ ഉണ്ട്.
1993-ൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച "ദ പാരഡോക്സ് ഓഫ് സ്ലീപ്: ദ സ്റ്റോറി ഓഫ് ഡ്രീമിംഗ്’ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. കിഴക്കൻ ഫ്രാൻസിൽ ജനിച്ച ഴൂവെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ സേനയ്ക്കെതിരേ പൊരുതി. സ്വപ്നങ്ങളെപ്പറ്റി നൂറ്റാണ്ടുകളായുള്ള പഠനങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളും രചിച്ചു. സ്വന്തം സ്വപ്നങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന ഇദ്ദേഹം "സ്വപ്നക്കൊട്ടാരം’ എന്നൊരു നോവലും എഴുതി.