കയ്റോ : ബദ്ധവൈരികളായിരുന്ന ഫത്തായും ഹമാസും പിണക്കം അവസാനിപ്പിച്ച് പലസ്തീനിൽ ഐക്യസർക്കാർ രൂപീകരിക്കുന്ന കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച് ഗാസയുടെ ഭരണം പലസ്തീൻ അഥോറിറ്റി ഏറ്റെടുക്കും. ഇത്രനാളും വെസ്റ്റ്ബാങ്കിൽ ഫത്തായും ഗാസയിൽ ഹമാസുമായിരുന്നു ഭരണം നടത്തിയിരുന്നത്.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ കയ്റോയിൽ നടന്ന ചർച്ചയിലാണ് അനുരഞ്ജന കരാർ ഒപ്പിട്ടത്.ഡിസംബർ ഒന്നിന് ഗാസയുടെ ഭരണം പാശ്ചാത്യ പിന്തുണയുള്ള ഫത്തായ്ക്കു മുൻതൂക്കമുള്ള പലസ്തീൻ അഥോറിറ്റിക്കു ലഭിക്കുമെന്നാണ് കരുതുന്നത്. ഗാസാ-ഈജിപ്ത് അതിർത്തിയായ റാഫാ ക്രോസിംഗിന്റെ ചുമതലയും അഥോറിറ്റിക്കായിരിക്കും. അഥോറിറ്റിയുടെ കീഴിലുള്ള മൂവായിരത്തോളം വരുന്ന പോലീസ് സേന ഗാസയിൽ തിരിച്ചെത്തും.
ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം തലവൻ സാലിഹ് അൽ അറൂരിയും ഫത്താ സെൻട്രൽ കമ്മിറ്റി അംഗം അസ്സാം അൽ അഹ്മദുമാണ് കയ്റോ കരാറിൽ ഒപ്പിട്ടത്. മേഖലയിൽ ഇസ്രേലി അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് പലസ്തീൻ വിഭാഗങ്ങളിൽ ഐക്യമുണ്ടാക്കുന്നതിനാണു ചർച്ചയിൽ പ്രാധാന്യം നൽകിയത്.
ഫത്താ- ഹമാസ് കരാറിനെ പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് സ്വാഗതം ചെയ്തു. ഏറെ നാളുകൾക്കുശേഷം അബ്ബാസ് വൈകാതെ ഗാസാ സന്ദർശിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച പലസ്തീൻ പ്രധാനമന്ത്രി റമി ഹംദള്ള ഗാസയിലെത്തിയിരുന്നു. ഫത്തായ്ക്കും ഹമാസിനും പുറമേയുള്ള മറ്റ് പലസ്തീൻ പാർട്ടികളെക്കൂടി പങ്കെടുപ്പിച്ച് നവംബർ 21നു കയ്റോയിൽ കൂടുതൽ ചർച്ച നടത്താനും തീരുമാനമായി.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ കയ്റോയിൽ നടന്ന ചർച്ചയിലാണ് അനുരഞ്ജന കരാർ ഒപ്പിട്ടത്.ഡിസംബർ ഒന്നിന് ഗാസയുടെ ഭരണം പാശ്ചാത്യ പിന്തുണയുള്ള ഫത്തായ്ക്കു മുൻതൂക്കമുള്ള പലസ്തീൻ അഥോറിറ്റിക്കു ലഭിക്കുമെന്നാണ് കരുതുന്നത്. ഗാസാ-ഈജിപ്ത് അതിർത്തിയായ റാഫാ ക്രോസിംഗിന്റെ ചുമതലയും അഥോറിറ്റിക്കായിരിക്കും. അഥോറിറ്റിയുടെ കീഴിലുള്ള മൂവായിരത്തോളം വരുന്ന പോലീസ് സേന ഗാസയിൽ തിരിച്ചെത്തും.
ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം തലവൻ സാലിഹ് അൽ അറൂരിയും ഫത്താ സെൻട്രൽ കമ്മിറ്റി അംഗം അസ്സാം അൽ അഹ്മദുമാണ് കയ്റോ കരാറിൽ ഒപ്പിട്ടത്. മേഖലയിൽ ഇസ്രേലി അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് പലസ്തീൻ വിഭാഗങ്ങളിൽ ഐക്യമുണ്ടാക്കുന്നതിനാണു ചർച്ചയിൽ പ്രാധാന്യം നൽകിയത്.
ഫത്താ- ഹമാസ് കരാറിനെ പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് സ്വാഗതം ചെയ്തു. ഏറെ നാളുകൾക്കുശേഷം അബ്ബാസ് വൈകാതെ ഗാസാ സന്ദർശിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച പലസ്തീൻ പ്രധാനമന്ത്രി റമി ഹംദള്ള ഗാസയിലെത്തിയിരുന്നു. ഫത്തായ്ക്കും ഹമാസിനും പുറമേയുള്ള മറ്റ് പലസ്തീൻ പാർട്ടികളെക്കൂടി പങ്കെടുപ്പിച്ച് നവംബർ 21നു കയ്റോയിൽ കൂടുതൽ ചർച്ച നടത്താനും തീരുമാനമായി.