ന്യൂഡൽഹി: വേങ്ങര ഉപതെരഞ്ഞെടുപ്പ് പോളിംഗ് സമയത്തു തന്നെ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടിയെടുക്കാനുള്ള തീരുമാനം പുറത്തുവിട്ടതു നാലാംകിട രാഷ്ട്രീയമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
വേങ്ങരയിൽ പോളിംഗ് ആരംഭിച്ച് ഏതാനും സമയത്തിനകംതന്നെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി തരംതാണ നാലാംകിട രാഷ്ട്രീയക്കാരുടെ പ്രവൃത്തിയാണെന്ന് ആന്റണി കുറ്റപ്പെടുത്തി. റിപ്പോർട്ട് വിശദമായി പഠിക്കാതെ അതേക്കുറിച്ചു പ്രതികരണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനം കോണ്‍ഗ്രസ് പുനഃസംഘടനയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ആന്റണി വ്യക്തമാക്കി. വേങ്ങരയിലെ വോട്ടർമാരെ ഇതുകൊണ്ടൊന്നും സ്വാധീനിക്കാൻ കഴിയില്ല. എന്നാൽ, നടപടിക്രമങ്ങൾ ഇന്നലെത്തന്നെ ആരംഭിക്കാനുള്ള തീരുമാനം രാഷ്ട്രീയമര്യാദയില്ലാത്ത നടപടിയാണ്. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തെരഞ്ഞെടുപ്പു ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി അതോടൊപ്പംതന്നെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ തയാറാകാതിരുന്നതു സാമാന്യ മര്യാദയില്ലാത്ത നടപടിയാണ്.
ഈ റിപ്പോർട്ടിന്റെ മറവിൽ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്താമെന്നതു വ്യാമോഹം മാത്രമാണ്. ജനാധിപത്യ മര്യാദയുള്ള ആർക്കും ഇതൊരു തരംതാണ നടപടിയാണെന്നു വ്യക്തമാകും. കോണ്‍ഗ്രസിൽ ഇതുസംബന്ധിച്ച നടപടികൾ റിപ്പോർട്ട് പുറത്തു വന്നതിനുശേഷം മാത്രമേ ഉണ്ടാകൂ എന്നും ആന്റണി പറഞ്ഞു. ഈ വിഷയത്തിൽ സിപിഎം അജൻഡ എന്താണെന്നു സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.
കേരളത്തിൽ കോണ്‍ഗ്രസിനെ ഇരുട്ടിലാക്കി ബിജെപിയെ വളർത്താനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. യുഡിഎഫിനെ ഏതു വിധേനയും തളർത്തുക എന്നതാണ് സിപിഎം ലക്ഷ്യം. കേരള ജനതയെ രണ്ടു തട്ടിലാക്കി സിപിഎമ്മിനും ബിജെപിക്കും പങ്കിട്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് ഇതു വിലപ്പോകില്ല. ഇതിന്റെ ഉദാഹരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകുന്ന യാത്രയെ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്ത രീതി. എല്ലാ സഹായസഹകരണങ്ങളും നൽകി യാത്രയെ സർക്കാർ സംരക്ഷിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
ഡൽഹിയിലും സംസ്ഥാനത്തും ബിജെപിയും സിപിഎമ്മും പ്രതിഷേധ നാടകം നടത്തുകയാണ്. സിപിഎമ്മിന്റെ ബിജെപി, ആർഎസ്എസ് വിരോധം ആത്മാർഥമാണെങ്കിൽ അത് നടപടികളിലൂടെ തെളിയിക്കുകയാണ് വേണ്ടത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് ദേശീയ പതാക ഉയർത്താനിടയായ വിവാദ സംഭവത്തിൽ ജില്ലാ കളക്ടറെ സ്ഥലംമാറ്റുകയാണ് സർക്കാർ ചെയ്തത്. ബംഗാളിൽ മമതാ ബാനർജി ആർഎസ്എസ് നീക്കത്തെ നിരോധിക്കുക തന്നെ ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു നടപടിയുണ്ടായത്. കേരളത്തിൽ ആർഎസ്എസ് നേതാക്കൾ നടത്തുന്ന വർഗീയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുക്കുന്നില്ല. എടുത്ത കേസുകൾതന്നെ ദുർബല വകുപ്പുകൾ ഉൾപ്പെടുത്തിയാണെന്നും ആന്റണി കുറ്റപ്പെടുത്തി.
ബിജെപിക്കെതിരേ പരസ്യമായി പോർവിളി നടത്തുന്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പടെയുള്ള സിപിഎമ്മുകാർ ഡൽഹിയിൽ ചെല്ലുന്പോൾ കേന്ദ്രമന്ത്രിമാരുമായി ചങ്ങാത്തം പങ്കിട്ടു നടക്കുകയാണ്. ഇപ്പോഴത്തെ സാഹൃചര്യം കണക്കിലെടുത്ത് കേരളം പിടിച്ചെടുക്കാമെന്ന് ബിജെപി വ്യാമോഹിക്കേണ്ടെന്നും ആന്റണി പറഞ്ഞു.
കേരളത്തിലും ത്രിപുരയിലും മാത്രമായി ഒതുങ്ങിക്കഴിയുന്ന സിപിഎം എങ്ങനെയാണ് ദേശീയ തലത്തിൽ ബിജെപിയെ എതിർക്കുന്നതെന്നും ആന്റണി ചോദിച്ചു. സിപിഎമ്മും ആർഎസ്എസും വിചാരിച്ചാൽ കേരളത്തിലെ അക്രമസംഭവങ്ങൾ പാടേ ഇല്ലാതാക്കാൻ കഴിയുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.
വേങ്ങരയിൽ പോളിംഗ് ആരംഭിച്ച് ഏതാനും സമയത്തിനകംതന്നെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി തരംതാണ നാലാംകിട രാഷ്ട്രീയക്കാരുടെ പ്രവൃത്തിയാണെന്ന് ആന്റണി കുറ്റപ്പെടുത്തി. റിപ്പോർട്ട് വിശദമായി പഠിക്കാതെ അതേക്കുറിച്ചു പ്രതികരണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനം കോണ്‍ഗ്രസ് പുനഃസംഘടനയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ആന്റണി വ്യക്തമാക്കി. വേങ്ങരയിലെ വോട്ടർമാരെ ഇതുകൊണ്ടൊന്നും സ്വാധീനിക്കാൻ കഴിയില്ല. എന്നാൽ, നടപടിക്രമങ്ങൾ ഇന്നലെത്തന്നെ ആരംഭിക്കാനുള്ള തീരുമാനം രാഷ്ട്രീയമര്യാദയില്ലാത്ത നടപടിയാണ്. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തെരഞ്ഞെടുപ്പു ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി അതോടൊപ്പംതന്നെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ തയാറാകാതിരുന്നതു സാമാന്യ മര്യാദയില്ലാത്ത നടപടിയാണ്.
ഈ റിപ്പോർട്ടിന്റെ മറവിൽ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്താമെന്നതു വ്യാമോഹം മാത്രമാണ്. ജനാധിപത്യ മര്യാദയുള്ള ആർക്കും ഇതൊരു തരംതാണ നടപടിയാണെന്നു വ്യക്തമാകും. കോണ്‍ഗ്രസിൽ ഇതുസംബന്ധിച്ച നടപടികൾ റിപ്പോർട്ട് പുറത്തു വന്നതിനുശേഷം മാത്രമേ ഉണ്ടാകൂ എന്നും ആന്റണി പറഞ്ഞു. ഈ വിഷയത്തിൽ സിപിഎം അജൻഡ എന്താണെന്നു സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.
കേരളത്തിൽ കോണ്‍ഗ്രസിനെ ഇരുട്ടിലാക്കി ബിജെപിയെ വളർത്താനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. യുഡിഎഫിനെ ഏതു വിധേനയും തളർത്തുക എന്നതാണ് സിപിഎം ലക്ഷ്യം. കേരള ജനതയെ രണ്ടു തട്ടിലാക്കി സിപിഎമ്മിനും ബിജെപിക്കും പങ്കിട്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് ഇതു വിലപ്പോകില്ല. ഇതിന്റെ ഉദാഹരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകുന്ന യാത്രയെ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്ത രീതി. എല്ലാ സഹായസഹകരണങ്ങളും നൽകി യാത്രയെ സർക്കാർ സംരക്ഷിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
ഡൽഹിയിലും സംസ്ഥാനത്തും ബിജെപിയും സിപിഎമ്മും പ്രതിഷേധ നാടകം നടത്തുകയാണ്. സിപിഎമ്മിന്റെ ബിജെപി, ആർഎസ്എസ് വിരോധം ആത്മാർഥമാണെങ്കിൽ അത് നടപടികളിലൂടെ തെളിയിക്കുകയാണ് വേണ്ടത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് ദേശീയ പതാക ഉയർത്താനിടയായ വിവാദ സംഭവത്തിൽ ജില്ലാ കളക്ടറെ സ്ഥലംമാറ്റുകയാണ് സർക്കാർ ചെയ്തത്. ബംഗാളിൽ മമതാ ബാനർജി ആർഎസ്എസ് നീക്കത്തെ നിരോധിക്കുക തന്നെ ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു നടപടിയുണ്ടായത്. കേരളത്തിൽ ആർഎസ്എസ് നേതാക്കൾ നടത്തുന്ന വർഗീയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുക്കുന്നില്ല. എടുത്ത കേസുകൾതന്നെ ദുർബല വകുപ്പുകൾ ഉൾപ്പെടുത്തിയാണെന്നും ആന്റണി കുറ്റപ്പെടുത്തി.
ബിജെപിക്കെതിരേ പരസ്യമായി പോർവിളി നടത്തുന്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പടെയുള്ള സിപിഎമ്മുകാർ ഡൽഹിയിൽ ചെല്ലുന്പോൾ കേന്ദ്രമന്ത്രിമാരുമായി ചങ്ങാത്തം പങ്കിട്ടു നടക്കുകയാണ്. ഇപ്പോഴത്തെ സാഹൃചര്യം കണക്കിലെടുത്ത് കേരളം പിടിച്ചെടുക്കാമെന്ന് ബിജെപി വ്യാമോഹിക്കേണ്ടെന്നും ആന്റണി പറഞ്ഞു.
കേരളത്തിലും ത്രിപുരയിലും മാത്രമായി ഒതുങ്ങിക്കഴിയുന്ന സിപിഎം എങ്ങനെയാണ് ദേശീയ തലത്തിൽ ബിജെപിയെ എതിർക്കുന്നതെന്നും ആന്റണി ചോദിച്ചു. സിപിഎമ്മും ആർഎസ്എസും വിചാരിച്ചാൽ കേരളത്തിലെ അക്രമസംഭവങ്ങൾ പാടേ ഇല്ലാതാക്കാൻ കഴിയുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.