ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപോറ ജില്ലയിൽ ലഷ്കർ ഇ-തോയിബ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വ്യോമസേനയുടെ രണ്ട് ഗരുഡ് കമാൻഡോകൾ വീരമൃത്യു വരിച്ചു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹജിൻ മേഖലയിൽ ഭീകരർ ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
പരിശീലനത്തിന്റെ ഭാഗമായാണു ഗരുഡ് കമാൻഡോകൾ സുരക്ഷാ സേനയ്ക്കൊപ്പം എത്തിയത്. സാർജന്റ് മിലിന്ദ് കിഷോർ, കോർപറൽ നിലേഷ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. കാഷ്മീരിൽ ഇതാദ്യമായാണു വ്യോമസേനാംഗങ്ങൾ ഭീകരരുടെ വെടിയേറ്റുമരിക്കുന്നത്.
പാക് പൗരനായ അബ്ദു മാസ് (അലി), നസ്രുള്ള മീർ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. നിരവധി ആക്രമണങ്ങളിൽ പങ്കാളികളാണ് ഇവർ.
പരിശീലനത്തിന്റെ ഭാഗമായാണു ഗരുഡ് കമാൻഡോകൾ സുരക്ഷാ സേനയ്ക്കൊപ്പം എത്തിയത്. സാർജന്റ് മിലിന്ദ് കിഷോർ, കോർപറൽ നിലേഷ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. കാഷ്മീരിൽ ഇതാദ്യമായാണു വ്യോമസേനാംഗങ്ങൾ ഭീകരരുടെ വെടിയേറ്റുമരിക്കുന്നത്.
പാക് പൗരനായ അബ്ദു മാസ് (അലി), നസ്രുള്ള മീർ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. നിരവധി ആക്രമണങ്ങളിൽ പങ്കാളികളാണ് ഇവർ.