വാരാണസി(ഉത്തർപ്രദേശ്): ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് മലയാളി വൈദികന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആദരം. ഐഎംഎസ് സന്ന്യാസ സഭാംഗവും വാരാണസി വിശ്വജ്യോതി കമ്യൂണിക്കേഷൻസ് ഡയറക്ടറുമായ ഫാ. ആനന്ദ് മാത്യു ഐഎംഎസിനെയാണ് ആദരിച്ചത്.
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ 81-ാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം വാരാണസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആദരിച്ചത്. മുൻഷി പ്രേംചന്ദിന്റെ കഥകൾ നാടകരൂപത്തിലും മറ്റും ആവിഷ്കരിച്ച് ഹിന്ദി സാഹിത്യത്തിനു നൽകിയ സംഭാവനകൾ മാനിച്ച് വരാണസി സേതു കൾച്ചറൽ സെന്ററും ഹിന്ദി ഭാഷയ്ക്കു നൽകിയ സംഭാവനകൾ മാനിച്ച് കോഴിക്കോട് പ്രവർത്തിക്കുന്ന ഭാഷാസമന്വയ വേദിയും പ്രേംചന്ദിന്റെ കഥകൾ നാടകരൂപത്തിൽ അവതരിപ്പിച്ച് സമൂഹത്തിൽ ശാന്തിയും സമാധാനവും വളർത്തിയതിന് സണ് ബീം ഗ്രൂപ്പ് ഓഫ് സ്കൂളുകളുമാണ് ഫാ. ആനന്ദിനെ പുരസ്കാരം നൽകി ആദരിച്ചത്.
ചങ്ങനാശേരി കുറുമ്പനാടം ഓലിക്കര കുടുംബാംഗമായ ഫാ. ആനന്ദ് 1987ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് നാലുവർഷത്തോളം ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിൽ പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചു. ഹിന്ദി ഭാഷയിൽ അഗ്രഗണ്യനായ ഈ അമ്പത്തെട്ടുകാരൻ കഴിഞ്ഞ 26 വർഷമായി മിഷണറിമാരെ ഹിന്ദിഭാഷ പഠിപ്പിച്ചുവരുന്നു. ഹിന്ദി വ്യാകരണത്തിൽ വിദഗ്ധനായ ഇദ്ദേഹം ഇതുസംബന്ധിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1994 മുതൽ വരാണസിയിലെ വിശ്വജ്യോതി കമ്മ്യൂണിക്കേഷൻസിന്റെയും ഇതിന്റെ നാടകപ്രസ്ഥാനമായ പ്രേരണ കലാമഞ്ചിന്റെയും ഡയറക്ടറായി പ്രവർത്തിക്കുകയാണ്. പ്രേരണ കലാമഞ്ചിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്റ്റേജ് നാടകങ്ങളും തെരുവുനാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
സാഹിത്യത്തിലൂടെ സാമൂഹികമാറ്റം ലക്ഷ്യമാക്കി പ്രശസ്ത ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ 16 ചെറുകഥകളും രണ്ടു നോവലുകളും ഫാ. ആനന്ദ് നാടകരൂപത്തിലാക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നൽകിയ സംഭാവനകൾ മാനിച്ച് 2003ൽ ഇദ്ദേഹത്തിന് ഉത്തർപ്രദേശ് ഗവർണറുടെ ‘വിജിൽ’ അവാർഡ് ലഭിച്ചിരുന്നു. കൂടാതെ 1997ൽ ‘ഗോകുൽ സമ്മാൻ’പുരസ്കാരവും 1999ലും 2004ലും ‘സേതു സമ്മാൻ’പുരസ്കാരവും ലഭിച്ചു. രാജ്യവ്യാപകമായി സമാധാനറാലികൾ നടത്തിയും ഫാ. ആനന്ദ് മാത്യു ശ്രദ്ധേയനായിട്ടുണ്ട്.
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ 81-ാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം വാരാണസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആദരിച്ചത്. മുൻഷി പ്രേംചന്ദിന്റെ കഥകൾ നാടകരൂപത്തിലും മറ്റും ആവിഷ്കരിച്ച് ഹിന്ദി സാഹിത്യത്തിനു നൽകിയ സംഭാവനകൾ മാനിച്ച് വരാണസി സേതു കൾച്ചറൽ സെന്ററും ഹിന്ദി ഭാഷയ്ക്കു നൽകിയ സംഭാവനകൾ മാനിച്ച് കോഴിക്കോട് പ്രവർത്തിക്കുന്ന ഭാഷാസമന്വയ വേദിയും പ്രേംചന്ദിന്റെ കഥകൾ നാടകരൂപത്തിൽ അവതരിപ്പിച്ച് സമൂഹത്തിൽ ശാന്തിയും സമാധാനവും വളർത്തിയതിന് സണ് ബീം ഗ്രൂപ്പ് ഓഫ് സ്കൂളുകളുമാണ് ഫാ. ആനന്ദിനെ പുരസ്കാരം നൽകി ആദരിച്ചത്.
ചങ്ങനാശേരി കുറുമ്പനാടം ഓലിക്കര കുടുംബാംഗമായ ഫാ. ആനന്ദ് 1987ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് നാലുവർഷത്തോളം ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിൽ പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചു. ഹിന്ദി ഭാഷയിൽ അഗ്രഗണ്യനായ ഈ അമ്പത്തെട്ടുകാരൻ കഴിഞ്ഞ 26 വർഷമായി മിഷണറിമാരെ ഹിന്ദിഭാഷ പഠിപ്പിച്ചുവരുന്നു. ഹിന്ദി വ്യാകരണത്തിൽ വിദഗ്ധനായ ഇദ്ദേഹം ഇതുസംബന്ധിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1994 മുതൽ വരാണസിയിലെ വിശ്വജ്യോതി കമ്മ്യൂണിക്കേഷൻസിന്റെയും ഇതിന്റെ നാടകപ്രസ്ഥാനമായ പ്രേരണ കലാമഞ്ചിന്റെയും ഡയറക്ടറായി പ്രവർത്തിക്കുകയാണ്. പ്രേരണ കലാമഞ്ചിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്റ്റേജ് നാടകങ്ങളും തെരുവുനാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
സാഹിത്യത്തിലൂടെ സാമൂഹികമാറ്റം ലക്ഷ്യമാക്കി പ്രശസ്ത ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ 16 ചെറുകഥകളും രണ്ടു നോവലുകളും ഫാ. ആനന്ദ് നാടകരൂപത്തിലാക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയ്ക്കും ഹിന്ദി സാഹിത്യത്തിനും നൽകിയ സംഭാവനകൾ മാനിച്ച് 2003ൽ ഇദ്ദേഹത്തിന് ഉത്തർപ്രദേശ് ഗവർണറുടെ ‘വിജിൽ’ അവാർഡ് ലഭിച്ചിരുന്നു. കൂടാതെ 1997ൽ ‘ഗോകുൽ സമ്മാൻ’പുരസ്കാരവും 1999ലും 2004ലും ‘സേതു സമ്മാൻ’പുരസ്കാരവും ലഭിച്ചു. രാജ്യവ്യാപകമായി സമാധാനറാലികൾ നടത്തിയും ഫാ. ആനന്ദ് മാത്യു ശ്രദ്ധേയനായിട്ടുണ്ട്.