ന്യൂഡൽഹി: രാജ്യത്തെ 7.58 ലക്ഷം കോളജ്- യൂണിവേഴ്സിറ്റി അധ്യാപകർക്കു ശന്പളവർധന. ഏഴാം ശന്പള കമ്മീഷൻ ശിപാർശ പ്രകാരമുള്ള വർധനയ്ക്ക് 2016 ജനുവരി ഒന്നുമുതൽ പ്രാബല്യമുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റാണ് വർധന അംഗീകരിച്ചത്.
9800 കോടി രൂപയുടെ അധികച്ചെലവ് വരുന്നതാണു തീരുമാനം. സംസ്ഥാനങ്ങൾ ഈ വർധന സംബന്ധിച്ച് പ്രത്യേകം പ്രത്യേകം തീരുമാനിക്കണം. വർധനയുടെ അധികച്ചെലവ് കേന്ദ്രം വഹിക്കും.
കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, അവയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ -എയിഡഡ് കോളജുകൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവയിലെല്ലാം ഇതു ബാധകമാണ്.
9800 കോടി രൂപയുടെ അധികച്ചെലവ് വരുന്നതാണു തീരുമാനം. സംസ്ഥാനങ്ങൾ ഈ വർധന സംബന്ധിച്ച് പ്രത്യേകം പ്രത്യേകം തീരുമാനിക്കണം. വർധനയുടെ അധികച്ചെലവ് കേന്ദ്രം വഹിക്കും.
കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, അവയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ -എയിഡഡ് കോളജുകൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവയിലെല്ലാം ഇതു ബാധകമാണ്.