ലാഹോർ: ഭീകരവിരുദ്ധ നിയമ പ്രകാരം വീട്ടുതടങ്കലിലാക്കിയിരിക്കുന്ന മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിനെതിരേയുള്ള തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ അദ്ദേഹത്തെ വിട്ടയയ്ക്കുമെന്നു ലാഹോർ ഹൈക്കോടതി പറഞ്ഞു. ജമാ അത്ത് ഉദ് ദവാ(ജെയുഡി) ഭീകരസംഘടനാ നേതാവായ സയിദ് ജനുവരി 31 മുതൽ വീട്ടുതടങ്കലിലാണ്.
മുഴുവൻ രേഖകളുമായി ഇന്നലെ കോടതിയിൽ ഹാജരാവാൻ ആഭ്യന്തര സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റ് ഔദ്യോഗിക ചുമതലകളുണ്ടെന്നു പറഞ്ഞ് അദ്ദേഹം ഹാജരായില്ല. പത്രവാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു പൗരനെയും അനിശ്ചിതകാലത്തേക്കു തടവിൽ വയ്ക്കാനാവില്ലെന്നു കോടതി പറഞ്ഞു. സർക്കാരിന്റെ പക്കൽ വേണ്ടത്ര തെളിവില്ലെന്നാണു കരുതേണ്ടത്. വ്യക്തമായ തെളിവു ഹാജരാക്കാത്ത പക്ഷം സയിദിനെ വിട്ടയയ്ക്കുമെന്നു ജസ്റ്റീസ് സയിദ് മസർ അലി അക്ബർ നഖ്വി പറഞ്ഞു. തുടർന്നു കേസ് 13ലേക്കു നീട്ടിവച്ചു.
മുഴുവൻ രേഖകളുമായി ഇന്നലെ കോടതിയിൽ ഹാജരാവാൻ ആഭ്യന്തര സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റ് ഔദ്യോഗിക ചുമതലകളുണ്ടെന്നു പറഞ്ഞ് അദ്ദേഹം ഹാജരായില്ല. പത്രവാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു പൗരനെയും അനിശ്ചിതകാലത്തേക്കു തടവിൽ വയ്ക്കാനാവില്ലെന്നു കോടതി പറഞ്ഞു. സർക്കാരിന്റെ പക്കൽ വേണ്ടത്ര തെളിവില്ലെന്നാണു കരുതേണ്ടത്. വ്യക്തമായ തെളിവു ഹാജരാക്കാത്ത പക്ഷം സയിദിനെ വിട്ടയയ്ക്കുമെന്നു ജസ്റ്റീസ് സയിദ് മസർ അലി അക്ബർ നഖ്വി പറഞ്ഞു. തുടർന്നു കേസ് 13ലേക്കു നീട്ടിവച്ചു.