സാന്റാറോസ: കലിഫോർണിയയിൽ കഴിഞ്ഞദിവസം ആരംഭിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 185 പേർക്കു പരിക്കേറ്റു. 200 പേരെ കാണാതായിട്ടുണ്ടെന്നു ഫയർഫോഴ്സ് മേധാവി കെൻ പിംലോട്ട് അറിയിച്ചു.രണ്ടായിരം വീടുകളും കടകളും അഗ്നിക്കിരയായി. ഇതിനകം 1,15,000 ഏക്കർ കത്തിനശിച്ചിട്ടുണ്ട്.
സാൻഫ്രാൻസിസ്കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിലാണ് കൂടുതൽ മരണം റിപ്പോർട്ടു ചെയ്തിട്ടുള്ളത്. മുന്തിരത്തോട്ടങ്ങളുടെ നാടായ നാപാ, യുബാ കൗണ്ടികളിൽനിന്ന് 25,000 പേരെ ഒഴിപ്പിച്ചു മാറ്റി.
രണ്ടുദശകം കൊണ്ടു പൂർത്തിയാക്കിയ തന്റെ സ്വപ്നഭവനം തീനാളങ്ങൾ വിഴുങ്ങിയെന്ന് മെക്സിക്കോയിൽനിന്നു കുടിയേറിയ ഹൊസെ ഗാർണിക്ക പറഞ്ഞു.
സാൻഫ്രാൻസിസ്കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിലാണ് കൂടുതൽ മരണം റിപ്പോർട്ടു ചെയ്തിട്ടുള്ളത്. മുന്തിരത്തോട്ടങ്ങളുടെ നാടായ നാപാ, യുബാ കൗണ്ടികളിൽനിന്ന് 25,000 പേരെ ഒഴിപ്പിച്ചു മാറ്റി.
രണ്ടുദശകം കൊണ്ടു പൂർത്തിയാക്കിയ തന്റെ സ്വപ്നഭവനം തീനാളങ്ങൾ വിഴുങ്ങിയെന്ന് മെക്സിക്കോയിൽനിന്നു കുടിയേറിയ ഹൊസെ ഗാർണിക്ക പറഞ്ഞു.