ഫ്രാൻസും ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ

12:48 AM Oct 12, 2017 | Deepika.com
ഗോഹട്ടി/ കോല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍. ഏഷ്യന്‍ ശക്തികളായ ജപ്പാനെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്‍റെ മുന്നേറ്റം. അതേസമയം, ഗ്രൂപ്പ് എഫിൽ മെക്‌സിക്കോയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയത്. തോല്‍വി വഴങ്ങിയെങ്കിലും ജപ്പാനും മെക്‌സിക്കോയ്ക്കും ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്.

ഫ്രഞ്ച് പടയോട്ടം

ആദ്യമത്സരത്തിൽ വമ്പൻ ജയം നേടിയെത്തിയ രണ്ടു ടീമുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ ജപ്പാനെതിരേ ഫ്രാൻസിനു മിന്നും ജയം. തുല്യശക്തികളുടെ പോരാട്ടത്തിൽ വരുന്നു എന്നതായിരുന്നു ഇന്നത്തെ മല്‍സരത്തിന്‍റെ പ്രത്യേകത. ഫ്രഞ്ച് പടയ്ക്കു വേണ്ടി ആമിൻ ഗൗറി ഇരട്ടഗോൾ സ്വന്തമാക്കി. 13-ാം മിനിറ്റിലും 71-ാം മിനിറ്റിലുമായിരുന്നു ഗോളുകൾ. 73-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തായ്‌സേയ് മിയാന്‍ഷിറോ ജപ്പാന്‍റെ ആശ്വാസഗോൾ നേടി. ന്യൂകാലിഡോണിയയെ 7-1നു മുക്കി ആദ്യജയം ആഘോഷിച്ച ഫ്രാന്‍സും ഗോള്‍മഴ പെയ്യിച്ച് 6-1ന് ഹോണ്ടുറാസിനെ മറികടന്ന ജപ്പാനും ആദ്യറൗണ്ട് മത്സരങ്ങൾ ഗംഭീരമാക്കിയിരുന്നു.

ന്യൂകാലിഡോണിയയ്‌ക്കെതിരേ ഇരട്ടഗോളുമായി ഫ്രഞ്ച് ആക്രമണം നയിച്ച ഗൗറി, ജപ്പാനെതിരേയും ഉജ്വലഫോമിലായിരുന്നു.

സൂപ്പര്‍ പോരില്‍ മെക്‌സിക്കോ കടന്ന് ഇംഗ്ലണ്ട്

ഗ്രൂപ്പ് എഫിലെ ആദ്യ മല്‍സരത്തില്‍ കരുത്തരായ ചിലിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ച ഇംഗ്ലണ്ട്, രണ്ടാം മല്‍സരത്തില്‍ മെക്‌സിക്കോയെ മറികടന്നത് കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു. ലിവര്‍പൂള്‍ താരം റയാന്‍ ബ്രൂസ്റ്റര്‍ 39-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ആദ്യപകുതിയില്‍ തന്നെ ഇംഗ്ലണ്ട് ലീഡു നേടി.

രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ സിറ്റി താരം ഫിലിപ്പ് ഫോഡനും 55-ാം മിനിറ്റില്‍ ജെയ്ഡന്‍ സാഞ്ചോയും ഇംഗ്ലണ്ടിനായി സ്കോർ ചെയ്തു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു കയറുമെന്നു കരുതിയിരിക്കെ ഇരട്ടഗോളുകളുമായി ഡീഗോ ലെയ്‌നസ് തകർത്തു.

66-ാം മിനിറ്റില്‍ ഇടംകാല്‍ ഷോട്ടിലൂടെ ഇംഗ്ലണ്ട് വല കുലുക്കിയ ലെയ്‌നസ്, 72-ാം മിനിറ്റില്‍ രണ്ടാം ഗോളു നേടിയതോടെ മല്‍സരം ആവേശകരമായി. ഇരട്ടഗോളിന്‍റെ ആവേശത്തില്‍ സമനില പിടിക്കാനായി പൊരുതിയ മെക്‌സിക്കോയുടെ ശ്രമങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങള്‍ ഫലപ്രദമായി തടയിട്ടതോടെ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക്. ആദ്യ മല്‍സരത്തില്‍ ഇറാഖിനോടു സമനില വഴങ്ങിയ മെക്‌സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലെത്തണമെങ്കിൽ അടുത്ത മത്സരം വിജയിക്കണം.