മുംബൈ-ഗാന്ധിനഗർ: പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരുന്ന മൂല്യവർധിത നികുതി (വാറ്റ്) മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സർക്കാരുകൾ കുറച്ചു.
നികുതി കുറവ് പ്രാബല്യത്തിൽ വന്നതോടെ മഹാരാഷ്ട്രയിൽ പെട്രോൾ ലിറ്ററിന് രണ്ടു രൂപയും ഡീസൽ ലിറ്ററിന് ഒരു രൂപയും കുറയും. നികുതി കുറച്ചുതുമൂലം വാർഷിക വരുമാനത്തിൽ 2,000 കോടി രൂപയുടെ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ സംസ്ഥാന സർക്കാർ ഇന്ധനത്തിനേർപ്പെടുത്തിയിരുന്ന വാറ്റിൽ നാലു ശതമാനം കുറവ് വരുത്തി. കേന്ദ്രത്തിന്റെ നിർദേശപ്രകാരം പെട്രോളിനും ഡീസലിനും വാറ്റിൽ നാലു ശതമാനം കുറവ് ഗുജറാത്ത് സർക്കാർ വരുത്തിയതായി മുഖ്യമന്ത്രി വിജയ് രൂപാനി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ ഗുജറാത്തിൽ പെട്രോൾ ലിറ്ററിന് 2.93 രൂപയും ഡീസൽ ലിറ്ററിന് 2.27 രൂപയും കുറയും.
നികുതി കുറവ് പ്രാബല്യത്തിൽ വന്നതോടെ മഹാരാഷ്ട്രയിൽ പെട്രോൾ ലിറ്ററിന് രണ്ടു രൂപയും ഡീസൽ ലിറ്ററിന് ഒരു രൂപയും കുറയും. നികുതി കുറച്ചുതുമൂലം വാർഷിക വരുമാനത്തിൽ 2,000 കോടി രൂപയുടെ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ സംസ്ഥാന സർക്കാർ ഇന്ധനത്തിനേർപ്പെടുത്തിയിരുന്ന വാറ്റിൽ നാലു ശതമാനം കുറവ് വരുത്തി. കേന്ദ്രത്തിന്റെ നിർദേശപ്രകാരം പെട്രോളിനും ഡീസലിനും വാറ്റിൽ നാലു ശതമാനം കുറവ് ഗുജറാത്ത് സർക്കാർ വരുത്തിയതായി മുഖ്യമന്ത്രി വിജയ് രൂപാനി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ ഗുജറാത്തിൽ പെട്രോൾ ലിറ്ററിന് 2.93 രൂപയും ഡീസൽ ലിറ്ററിന് 2.27 രൂപയും കുറയും.