ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരായ സാന്പത്തിക ആരോപണത്തിൽ കഴന്പില്ലെന്നും അന്വേഷണത്തിന് ഉത്തരവിടേണ്ട കാര്യമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അടിസ്ഥാന രഹിതമായ ആരോപണമാണിത്.
എക്കാലത്തും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും എൻഐഎ(ദേശീയ അന്വേഷണ സംഘം)യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവെ രാജ്നാഥ് പറഞ്ഞു. ജയ് ഷായുടെ കന്പനി 2014നുശേഷം വൻ സാന്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിറ്റുവരവ് 16,000 മടങ്ങ് വർദ്ധിച്ചെന്നും ദ വയർ എന്ന ഓൺലൈൻ മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്. ഇതേത്തുടർന്ന് കോൺഗ്രസ് ഉൾപ്പെടെ അന്വേഷണത്തിന് ആവശ്യമുന്നയിച്ചിരുന്നു.
എക്കാലത്തും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും എൻഐഎ(ദേശീയ അന്വേഷണ സംഘം)യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവെ രാജ്നാഥ് പറഞ്ഞു. ജയ് ഷായുടെ കന്പനി 2014നുശേഷം വൻ സാന്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിറ്റുവരവ് 16,000 മടങ്ങ് വർദ്ധിച്ചെന്നും ദ വയർ എന്ന ഓൺലൈൻ മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്. ഇതേത്തുടർന്ന് കോൺഗ്രസ് ഉൾപ്പെടെ അന്വേഷണത്തിന് ആവശ്യമുന്നയിച്ചിരുന്നു.