ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പഞ്ചസാര ഫാക്ടറിയിൽനിന്നു വിഷവാതകം ചോർന്ന് മുന്നൂറോളം സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സഹാരൻപുർ പോലീസ് കമ്മീഷണറെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ചു. വയറുവേദന, ഛർദി, കണ്ണുനീറ്റൽ എന്നീ അസ്വസ്ഥതയുമായാണ് കുട്ടികൾ ചികിത്സയിലുള്ളത്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മീററ്റ് മേഖല എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. മാലിന്യക്കുഴികളിൽ രാസവസ്തുക്കൾ നിക്ഷേപിക്കുന്നതുമൂലമാണ് വിഷവാതകം അന്തരീക്ഷത്തിൽ പരക്കുന്നതെന്നും അധികൃതരുടെ അനാസ്ഥയാണ് ഇത് ആവർത്തിക്കാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സഹാരൻപുർ പോലീസ് കമ്മീഷണറെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ചു. വയറുവേദന, ഛർദി, കണ്ണുനീറ്റൽ എന്നീ അസ്വസ്ഥതയുമായാണ് കുട്ടികൾ ചികിത്സയിലുള്ളത്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മീററ്റ് മേഖല എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. മാലിന്യക്കുഴികളിൽ രാസവസ്തുക്കൾ നിക്ഷേപിക്കുന്നതുമൂലമാണ് വിഷവാതകം അന്തരീക്ഷത്തിൽ പരക്കുന്നതെന്നും അധികൃതരുടെ അനാസ്ഥയാണ് ഇത് ആവർത്തിക്കാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു.