ജോസ് കുന്പിളുവേലിൽ
റേക്ജാവിക്(ഐസ്ലൻഡ്): കേവലം 3,50,000 പേര് അധിവസിക്കുന്ന നോര്‍ഡിക് രാജ്യമായ ഐസ്ലന്ഡ് ചരിത്രത്തിലാദ്യമായി ഫുട്ബോള്‍ ലോകകപ്പിന്. കഴിഞ്ഞ ദിവസം നടന്ന യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കൊസോവോയെ ഏകപക്ഷീയമായ രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ഐസ്്ലന്‍ഡ് നടാടെ ലോകകപ്പ് യോഗ്യത നേടിയത്. പോയ വര്‍ഷം ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിന്റെ ക്വാര്‍ട്ടല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോടു പൊരുതി തോറ്റു പുറത്തുപോയ ഐസ്ലന്ഡിന്റെ റഷ്യന്‍ ടിക്കറ്റ് രാജ്യം ആഘോഷമാക്കിയിരിക്കുകയാണ്. യൂറോ കപ്പിലെ മുന്നേറ്റവും രാജ്യം ഇതുപോലെ ആഘോഷിച്ചിരുന്നു.
ജനസംഖ്യാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഐസ്്ലന്‍ഡ്. 1930 ലാണ് ഐസ്ലന്ഡ്് ഫെഡറല്‍ റിപ്പബ്ലിക്കായത്. എല്ലാ തവണയും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വലിയ ആവേശത്തോടെ പങ്കെടുക്കാറുണ്ടെങ്കിലും യോഗ്യത കിട്ടാക്കനിയായിരുന്നു. ഇപ്പോള്‍ അതു മാറിക്കിട്ടിയിരുന്നു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയാണ് ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ള ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം. 2006 ലോകകപ്പില്‍ അവര്‍ പങ്കെടുക്കുമ്പോള്‍ രാജ്യജനസംഖ്യ 13 ലക്ഷമായിരുന്നു. ഗ്രൂപ്പ് ഐയില്‍ 10 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായാണ് ഐസ്്ലന്‍ഡ് റഷ്യക്കു ടിക്കറ്റെടുത്തത്. 40ാം മിനിറ്റില്‍ ജില്‍ഫി സിഗുര്‍ഡ്സണും 70ാം മിനിറ്റില്‍ ജൊഹാന്‍ ഗുഡ്മുണ്ട്സണുമാണ് ഐസ്്ലന്ഡിനായി ഗോളുകള്‍ നേടിയത്.
ജോര്‍ജിയയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ഡിയില്‍നിന്ന് സെര്‍ബിയ ലോകകപ്പ് ടിക്കറ്റെടുത്തത്. 74-ാം മിനിറ്റില്‍ അലക്സാണ്ടര്‍ പ്രിജോവിക്കാണ് സെര്‍ബിയയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. സെര്‍ബിയ ഇതു മൂന്നാം തവണയാണ് ലോകകപ്പിനു യോഗ്യത നേടുന്നത്. 2014ലും അവര്‍ക്കു കളിക്കാനിയിരുന്നില്ല. വെയില്‍സിനെ 1-0നു മറികടന്ന അയര്‍ലന്‍ഡ് പ്ലേ ഓഫിനു യോഗ്യത നേടിയപ്പോള്‍ ഗാരെത് ബെയ്ലിന്റെ വെയില്‍സ് ലോകകപ്പിന് ഇത്തവണയുമുണ്ടാകില്ല.
യുക്രെയ്നെ 2-0നു പരാജയപ്പെടുത്തിയ ക്രൊയേഷ്യയും പ്ലേ ഓഫ് യോഗ്യത നേടി. ഗ്രൂപ്പ് ജിയില്‍ ഇസ്രയേലിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി എല്ലാ മത്സരവും വിജയിച്ച സ്പെയിന് ലോകകപ്പ് ബെര്‍ത്ത് അരക്കിട്ടുറപ്പിച്ചു. അല്‍ബേനിയയെ 1-0നു പരാജയപ്പെടുത്തിയ ഇറ്റലി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
ഐസ്ലന്ഡിന് ലോകകപ്പ് ഫുട്ബോള്‍ യോഗ്യത
01:30 AM Oct 11, 2017 | Deepika.com