വാഷിംഗ്ടൺ ഡിസി: ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ കാന്പസ് പോലീസ് ഓഫീസറെ വിദ്യാർഥി വെടിവച്ചു കൊന്നു. 19 വയസുള്ള ഹോളിസ് ഡാനിയലിനെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണു സംഭവം. കാന്പസിൽ ചെക്കിംഗ് നടത്തിയ പോലീസ് ഓഫീസർ വിദ്യാർഥിയുടെ മുറിയിൽനിന്നു മയക്കുമരുന്നു കണ്ടെടുത്തു.
പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുന്പോൾ വിദ്യാർഥി തോക്കെടുത്തു ഓഫീസർക്കു നേരേ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പിനുശേഷം ഓടിപ്പോയ വിദ്യാർഥിയെ ലുബോക്ക് മുനിസിപ്പൽ കൊളീസിയത്തിനു സമീപത്തുനിന്നു പോലീസ് പിടികൂടുകയായിരുന്നുവെന്ന് പോലീസ് ചീഫ് കൈലി ബോനത്ത് അറിയിച്ചു.
തിങ്കളാഴ്ചയാണു സംഭവം. കാന്പസിൽ ചെക്കിംഗ് നടത്തിയ പോലീസ് ഓഫീസർ വിദ്യാർഥിയുടെ മുറിയിൽനിന്നു മയക്കുമരുന്നു കണ്ടെടുത്തു.
പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുന്പോൾ വിദ്യാർഥി തോക്കെടുത്തു ഓഫീസർക്കു നേരേ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പിനുശേഷം ഓടിപ്പോയ വിദ്യാർഥിയെ ലുബോക്ക് മുനിസിപ്പൽ കൊളീസിയത്തിനു സമീപത്തുനിന്നു പോലീസ് പിടികൂടുകയായിരുന്നുവെന്ന് പോലീസ് ചീഫ് കൈലി ബോനത്ത് അറിയിച്ചു.